Sunday, May 13, 2018

എന്റെ പാവം പെണ്ണു - ഒരു മഴക്കാല രാത്രി

പുറത്ത് മഴ തകർക്കുകയാണ് ജനൽ ചില്ലിൽ മഴ വരച്ച ചിത്രങ്ങൾ മിന്നലിൽ തിളങ്ങുന്നു. ഒരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലെ ചൂടിൽ, പുതപ്പിൻ പതുപതുപ്പിൽ ഉറങ്ങുകയാണ് ആമി.

അപ്രതീക്ഷതമായി വന്ന ഒരു മിന്നലും അതിനു പിറകെ ഓടി എത്തിയ ഇടിയും അവളെ നിദ്രയിൽ നിന്നും വിളിച്ചുണർത്തി.

" ഏട്ടാ ഇനിയും ഉറങ്ങിയില്ലേ?"

"ഇല്ല ഞാൻ നിന്റെ ഉറക്കത്തിന്റെ സൗന്ദര്യം കാണുകയായിരുന്നു"

"ഇമ്മ്മ് "  അർത്ഥം വച്ച ഒരു നീണ്ട മൂളൽ 

"പുറത്ത് നല്ല മഴയാണ് അല്ലെ?" 

"ഇല്ലടി പെണ്ണേ നല്ല വെയിൽ അണ്" ഞാൻ അവളെ കളിയാക്കാൻ പറഞ്ഞു

"വെയില് മാത്രം എല്ലാ മഞ്ഞ് ഉണ്ട് എന്നും തോന്നും " ഉരുളക്കുപ്പേരി പോലെ മറുപടി

"നീ എനിക്കൊരു ചയയിട്ട് താ, ഇപ്പോ ചയ കുടിക്കാൻ നല്ല രസം അണ്" കിടക്കയിൽ നിന്നും അവളെ എഴുന്നേൽപ്പിച്ച് കൊണ്ട് ഞാൻ പറഞ്ഞു 
ആമി എഴുന്നേറ്റു ജനലിനടുത്തേക് നടന്നു ഒരു നിമിഷം മഴ നോക്കി നിന്നിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു 

" ഏട്ടാ വാ നമുക്ക് ഐസ് ക്രീം കഴിക്കാൻ പോവം നല്ല രസമാണ് മഴയത്ത് ഐസ്ക്രീം തിന്നാൻ"

എന്റെ ദൈവമേ എനിക്ക് പണികിട്ടി അവളോട് ചയവച്ച് തരാൻ പറഞ്ഞ നിമിഷത്തെ ഞാൻ സത്യത്തിൽ വെറുത്ത് പോയി. ഒന്നും മിണ്ടാതെ ഇരുന്നാ മതിയായിരുന്നു

" എന്റെ മോളെ ഇപ്പൊ എവിടാ ഐസ്ക്രീം കിട്ടുക സമയം 12 ആവറയില്ലെ" തന്ത്രത്തിൽ ഒഴിയുവൻ ഞാൻ ഒരു ശ്രമം നടത്തി.

" ആ ഹോസ്പിറ്റലിന്റെ അടുത്ത ഉള്ള ഷോപ്പ് ഫുൾ ടൈം തുറക്കും എന്ന് നമ്മൾ അവിടെ പോയി കഴിച്ചത് ഓർക്കുന്നില്ലേ?" സ്വതസിദ്ധമായ കുട്ടിത്തം അവളുടെ വാക്കുകളിൽ 

കല്യാണം കഴിഞ്ഞ ആദ്യം ഉണ്ടായിരുന്ന ആവേശം എനിക്ക് തന്നെ അടിയായിരിക്കുന്നു. 

" പുറത്ത് നല്ല മഴയാണ് മോളെ ഇപ്പൊ എങ്ങനെ പൊവുന്നെ?" മറ്റൊരു ചോദ്യം കൊണ്ട് ഒരു അവളെ തടയാൻ ഞാൻ വീണ്ടും ശ്രമിച്ചു

" പണ്ടൊക്കെ മഴയത്ത് ബൈക്കിൽ പോയി നമ്മൾ ഐസ്ക്രീം കഴിക്കാറില്ലെ? പിന്നെ ഇപ്പൊ എന്താ പ്രോബ്ലം"

പെണ്ണ് വിടുന്ന ലക്ഷണമില്ല. കാറിന്റെ ചാവിയും എന്റെ പേഴ്സും എടുത്തോണ്ട വന്നു.

" ഇതാ ഇത് പിടിക്ക് വാ പോവാം" അവൾക്ക് ഐസ്ക്രീം കഴിക്കണം എന്ന ഒറ്റ നിർബന്ധം.

"ഒരു മിനിട്ട് നില്ക്കു ഡ്രസ്സ് മാറ്റണ്ടെ?"

"വേണ്ട ഞാൻ കാറിൽ നിന്നും പുറത്തിറങ്ങില്ല. പിന്നെ ഇപ്പൊ രാത്രി ആരും ഉണ്ടാവില്ല, ഏട്ടൻ ഒന്ന് വേഗം ഇറങ്ങു മഴ തീരും മുൻപേ ഐസ്ക്രീം കഴിക്കണം" ആമിക്ക് തിരക്ക് കൂടി

ഞങ്ങൾ കാറെടുത് ഷോപ്പിലേക്ക് നീങ്ങി. നല്ല മഴ റോഡിൽ നിറയെ വെള്ളം ആണ്. കാർ ഞാൻ ഷോപിനോട് ചേർത്ത് നിർത്തി.
 
ആമി പുറത്തിറങ്ങി ഷോപ്പിന്റെ മുന്നിൽ ഇട്ട കസേരയിൽ ഇരുന്നു . നല്ല തണുത്ത കാറ്റ് മഴവെളളത്തുള്ളികളെ കൊണ്ട് എന്നെ നനക്കുന്നുണ്ട്

ഞാൻ കടയിൽ കയറി കടക്കാരൻ മൊബൈലും നോക്കി ഇരിപ്പാണ്

"ചേട്ടാ ഐസ്ക്രീം പിന്നെ ഒരു ചായ"

കടക്കാരൻ തല ഉയർത്തി എന്നെ നോക്കി ഈ മഴയത്ത് ഐസ്ക്രീം തിന്നുന്നതാരണ് എന്ന ചോദ്യം ആവാം അ നോട്ടത്തിൽ. 

" ചായ ഒരു രണ്ടു മിനുട്ട് കൊണ്ട് റെഡി ആവും, ഐസ്ക്രീം ഇപ്പൊ തരാം"

ഞാൻ സമ്മതം എന്ന രീതിയിൽ തലകുലുക്കി.കടക്കാരൻ ഐസ്ക്രീം കൊണ്ടുവന്നു

ആമി വെളിയിൽ കാത്തു നിൽക്കുകയാണ് അവൾക്ക് ഏറെ പ്രിയപ്പെട്ട ചോക്കലേറ്റ് ഫ്ലേവർ ഐസ്ക്രീം വാങ്ങി പുറത്ത് വന്നു. ആമി മഴ നോക്കി ഇരിപ്പാണ്. എനിക്ക് ഇന്ന് വരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം അണ് അവള്.
ചിലപ്പോഴൊക്കെ അവള് ശസിക്കുന്ന , വൽത്സല്യത്താൽ എന്നെ നിയന്ത്രിക്കുന്ന എന്റെ അമ്മ ആവും , മറ്റു ചിലപ്പോൾ എന്റെ മകളാവും വാശിയുള്ള കുസൃത്തിയുള്ള എന്റെ മകൾ. 

" ഇതാ ഐസ്ക്രീം"

ആമി ഐസ്ക്രീം വാങ്ങി കഴിക്കാൻ തുടങ്ങി.

"ഏട്ടന്റെ ചായ ഇവിടെ?"

"റെഡി ആവണം ഒരു 5 മിനുട്ട് കഴിയും നീ കഴിക്ക്"

ചായ വന്നു ചൂട് മഴയത്ത് കുടിച്ചപ്പോ നല്ല സുഖം ആമി അപ്പോഴേക്കും ഐസ്ക്രീം കഴിച്ചു കഴിഞ്ഞിരുന്നു 

"ഏട്ടാ ഒരു കാര്യം പറയട്ടെ" കുസൃതി നിറഞ്ഞ അവളുടെ ഭാവം പെണ്ണു എന്തോ പുതുതായി കണ്ടിട്ടുണ്ട് 

" നീ പറഞ്ഞോ ആമി, ചന്ദ്രനെ പിടിച്ചു തരണം എന്ന് പറയരുത്"

"അയ്യോ അതൊന്നും അല്ല  എനിക്ക് ജീരക മിട്ടായി തിന്നണം"

ദൈവമേ ഞാൻ വീണ്ടും കെണിഞൊ?

" നീ അത് എവിടാ കാണുന്നത് ആമി, ഇവിടെ കിട്ടുമോ എന്നറിയില്ല"

"അവിടെ ഉണ്ട് ഫ്രിഡ്ജിന് മുകളിൽ ഉള്ള കുപ്പിയിൽ ഉണ്ട് പ്ലീസ് വാങ്ങിക്കണെ" അവളുടെ കിഞ്ചിക്കൊണ്ടുള്ള ചോദ്യം കണ്ടപ്പോ ഇല്ലെന്ന് പറയാൻ പറ്റിയില്ല

അങ്ങനെ കടക്കാരൻ കള്ളച്ചിരിയോടെ തന്ന ജീരകമിട്ടായിയും വാങ്ങി തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അവള് എന്റെ കൈ പിടിച്ചിരുന്നു എന്റെ ചുമലിൽ തലച്ചയ്ച്ചിരിക്കുകയയിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ കഴുത്തിലൂടെ കൈകൾ ചേർത്ത് പിടിച്ചു കവിളിൽ സ്നേഹ മുദ്രയും തന്നു.

Friday, May 11, 2018

എന്റെ പാവം പെണ്ണു - നെറ്റിയിലെ മുറിവിന്റെ ഓർമ

അടുക്കളയിലെ ചില്ലുപാത്രങ്ങളെ തറയിൽ എറിഞ്ഞ് കൊന്നുകൊണ്ടാണ് ആമി എന്നോടുള്ള ആദ്യ പ്രതികരണം നടത്തിയിരിക്കുന്നത് .ഇനി ഒരു വാക്ക് കൂടി ഞാൻ പറഞ്ഞാൽ സ്ഥിതി വീണ്ടും വഷളാകും കൂടുതൽ പാത്രങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം.

കൊടുങ്കാറ്റിന് മുൻപിലെ ശാന്തത പോലെ ആമി മൗനമായിരന്നു.പക്ഷേ ആ കണ്ണുകളിലെ ഇറ്റ് വീഴാൻ കാത്തിരുന്ന കണ്ണുനീർ തുള്ളികൾ അതിന്റെ സൂചന ആയിരുന്നു.

ഒരു മിനിറ്റ് നേരം എന്നെ തന്നെ നോക്കി നിന്നിട്ട് ബാക്കിയായ ദേഷ്യം മുഴവൻ തീർക്കാണെന്നോണം അടുത്തിരുന്ന ബക്കറ്റ് ചവിട്ടി തെറുപിച്ചിട്ട് ഒരു കൊടുങ്കാറ്റ് പോലെ ആമി ബെഡ്റൂമിലേക്ക് പോയി.

അടിയന്തരാവസ്ഥ പ്ര്യാപിച്ചിരിക്കുകയാണ് അടുക്കളയിൽ എന്ന് തോന്നിപ്പോവും. കൂട്ടം ചേർന്ന് നിൽക്കാൻ ഭയപെടുന്ന പോലെ അവിടവിടെയായി ചിതറി കിടക്കുകയാണ് പാത്രങ്ങളും കുപ്പികളും. കഷ്ണങ്ങളാക്കി പിടഞ്ഞു മരിച്ച ചില്ലുപാത്രങ്ങൾ, അതിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നപോലെ അതിൽ തലതല്ലി കറഞ്ഞുറങ്ങുന്ന സ്പൂണുകളും ഫോർകുകളും. 

രണ്ടു ദിവസം മുൻപേ നിരുപദ്രവകരമായ ഒരു കള്ളം ഞാൻ പറഞ്ഞതാണ് ഇന്ന് എന്റെ വീട്ടിൽ ആഭ്യന്തര കലാപത്തിന് വഴി വച്ചിരിക്കുന്നത്. ഒരു ആഴ്ച മുൻപേ സുഹൃത്തുക്കൾ എല്ലാം കൂടി പ്ലാൻ ചെയ്ത സഹപ്രവർത്തകന്റെ ബാച്ച്ലർ പാർട്ടിക്ക് പോകാൻ ആമിയോട് ഒരു കള്ളം പറഞ്ഞു. ഓഫീസ് ട്രിപ് അണ് എന്ന് കള്ളം പറഞ്ഞു അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി.

അടിച്ചു പൊളിച്ചു കഴിഞ്ഞ കൂട്ടത്തിൽ എടുത്ത ഫോട്ടോസ് എന്റെ ചങ്ക് ചങ്ങാതി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചു അതും ഫോൺ അവളുടെ കൈയ്യിൽ തന്നെ ഉള്ളപ്പോൾ. ഞാൻ കള്ള് കുടിച്ചതിലോ പാർട്ടി നടത്തിയത് ഒന്നും അല്ല പ്രോബ്ലം അവളോട് കള്ളം പറഞ്ഞതാണ്.

ആമി ആകെ ചൂടായി നിൽക്കുകയാണ് ഇപ്പൊ സോൾവ് ചെയ്തില്ലെങ്കിൽ ചിലപ്പോ അവള് ബാഗും എടുത്ത് പൊക്കളയും പിന്നെ അത് വലിയ സീൻ ആവും. എങ്ങനെ എങ്കിലും പ്രോബ്ലം സോൾവ് ചെയ്യണം

അലമാരയുടെ ഡോർ അടയുന്ന ശബ്ദം എന്നെ ചിന്തയിൽ നിന്നും വിളിച്ചുണർത്തി ദൈവമേ അവള് ബാഗ് പാക്ക് ചെയ്തു പോവുകയാണോ? എന്റെ മനസ്സ് ഒന്ന് പാളി ഞാൻ ബെഡ് റൂമിലേക്ക് നടന്നു.

"ആമി എനിക്ക് ഒരു തെറ്റ് പറ്റി നീ ക്ഷമിക്കൂ" ഞാൻ വളരെ കുറ്റബോധം മുഖത്ത് വാരിവലിച്ചു കയറ്റി.

ഒന്നും മിണ്ടാതെ നിൽക്കുകയാണ് ആമി .ഇത് കോപം ആണോ അല്ല അവള് ക്ഷമിച്ചു എന്ന ഭാവം ആണോ എന്ന് ആ നിമിഷത്തിൽ എനിക്കും മനസ്സിലായില്ല. രണ്ടും കല്പിച്ചു ഞാൻ അവളുടെ അടുത്ത് ചെന്നു. ദേഷ്യത്തോടെ നിന്ന അവളുടെ ചുമലിൽ പിടിച്ചു അവളെ എനിക്ക് നേരെ തിരിച്ചു നിർത്താൻ ശ്രമിച്ചത് മാത്രമേ എനിക്ക് ഓർമ ഉള്ളൂ , വായുവിൽ കൂടി പറന്നു വന്ന ഗ്ലാസ്സ് എന്റെ നെറ്റിയിൽ ചുംബിച്ചു കടന്നു പോയ്. ചുമ്പനമേറ്റ നെറ്റി കരയാൻ തുടങ്ങി. ചുവന്ന കണ്ണുനീർ എന്റെ മുഖം മുഴുവൻ ഒഴുകി പടർന്നു.

ചോര കണ്ടതോടെ പെണ്ണ് വല്ലാത്ത ഭയന്നിരിക്കുന്നു അവള് എന്ത് ചെയ്യണം എന്നറിയാതെ ഓടി വന്നു എന്റെ നെറ്റി പൊത്തിപിടിച്ച് എന്ത് ചെയ്യണം എന്നറിയാതെ എന്നെ നോക്കി.

ഗ്ലാസിന്റെ വാക്ക് എന്റെ നെറ്റിയിലെ കുറച്ചു തോലും കൊണ്ടാണ് പോയത് എന്തായാലും ചോര വന്നു ഇത് തന്നെ നല്ല അവസരം എന്നില്ലെ സൂത്രക്കാരനായ കുറുക്കൻ ഉണർന്നു.

"സാരമില്ല ഇത് ഞാൻ അർഹിക്കുന്ന ശിക്ഷ തന്നെ ആണ്, അത് നീ തന്നെ അണ് എനിക്ക് തരേണ്ടത്" സങ്കടത്തിന്റെ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

"ഏട്ടാ അത് ഞാൻ കാണാതെ പറ്റിയതാണ് " പെണ്ണ് തണുത്ത് ,എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉള്ളിൽ തോന്നി. ഒന്നും പുറത്ത് കാണിക്കാതെ ഞാൻ നിന്നു .

ഡോക്ടറെ കണ്ട് മുറിവ് ഡ്രസ്സ് ചെയ്തു വീട്ടിൽ എത്തി.എന്റെ നെഞ്ചിൽ ചേർന്നവൾ ചോദിച്ചു
"എന്തിനാ എന്നോട് കള്ളം പറഞ്ഞേ "

" അത് നീ അറിയണ്ട എന്ന് കരുതി അതാ കള്ളം പറഞ്ഞേ"

"ഏട്ടാ ഏട്ടൻ പറഞ്ഞാ ഞാൻ എന്താ വേണ്ട എന്ന് പറയുക"

"സോറി ഡാ അത് ഞാൻ മനസ്സിലാക്കിയില്ല" ഞാൻ അവളെയും എടുത്ത് ബെഡ്റൂമിലേക്ക് നടന്നു

" അതേ നെറ്റിയിൽ നല്ല മുറിവുണ്ട്. എന്താ പരിപാടി" 

ഞാൻ ഒന്നും പറഞ്ഞില്ല അവളെ നോക്കി ചിരിക്കുക മാത്രം ചെയതു. എന്റെ ചിരിയുടെ അർത്ഥം അറിഞ്ഞത് പോലെ അവളുടെ ചുണ്ടിലും ചിരി വിടർന്നു.

Wednesday, May 9, 2018

എന്റെ പാവം പെണ്ണ് - ചുവന്ന ഓർമകൾ

വാടികുഴഞ്ഞ പനിനീർ പൂവ് പോലെ അവൾ മുറിയിലേക്ക് വന്നു കൈക്ക് പിടിച്ചു അവളെ ഞാൻ കിടക്കയിലേക്ക് ഇരുത്തി.

"എന്താ ആമി എന്താ പറ്റിയെ നീ ആകെ വല്ലാതിരിക്കുന്നല്ലോ? എന്താ നിനക്ക് സുഖം ഇല്ലെ?" ആമിയെ നോക്കി ഞാൻ ചോദിച്ചു .

വൈകുന്നേരം ഓഫീസിൽ നിന്ന് വന്നത് മുതലേ അവളുടെ മുഖം ആകെ വാടിയിരുന്നു അപ്പോ ചോദിച്ചില്ല ആകെ വീട്ടിൽ ബഹളം ആയിരുന്നു.

"ഒന്നും ഇല്ല ഞാൻ ഇന്ന് താഴെ കിടന്നോളാം ഞാൻ പുറത്തായി" എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

"അതിനു എന്തിനടി പെണ്ണേ നീ താഴെ കിടക്കുന്നെ. ഇതൊക്കെ സാധാരണം അല്ലെ?" ഞാൻ അവളെ എന്നോട് ചേർത്ത് കൊണ്ട് പറഞ്ഞു

" അങ്ങോട്ട് മാറി നിന്നെ ഇപ്പൊ അങ്ങനൊന്നും പാടില്ല. പാപം കിട്ടും, വീട്ടിൽ അമ്മ പുറത്താവുമ്പോൾ അച്ഛന്റെ അടുത്തു കൂടി പോകാറെ ഇല്ല" എന്നിൽ നിന്നും കുതറി മാറിക്കൊണ്ട് അവൽ പറഞ്ഞു

എനിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു വല്ലാത്ത ഫീലിംഗ്. ഒന്നും പറയാതെ ഞാൻ വീണ്ടും അവളെ എന്നോട് വീണ്ടും ചേർത്ത് പിടിച്ചു. ആമി വീണ്ടും കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ ശക്തിയായി പിടിച്ചു.

" എടീ പെണ്ണേ ഇത് പെണ്ണിന് മാത്രം കിട്ടിയ ഒരു വരം ആണ് അമ്മയാകാൻ കഴിയുന്ന അപൂർവ്വ ഭാഗ്യം. അത് അശുദ്ധി അല്ല.ഓരോ ആർത്തവവും പിറക്കാതെ പോകുന്ന ഒരു ജീവൻ അണ്. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ പെണ്ണാണ് .നീ എനിക്കൊരിക്കലും അശുദ്ധ അല്ല" ഞാൻ ആമിയോടു പറഞ്ഞു.

അവള് എപ്പോഴും എന്നെ തന്നെ നോക്കി ഇരിപ്പാണ്. അവള് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഞാൻ ഇന്നോളം കാണാത്ത ഒരു പ്രകാശം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. 

ഏറെ നേരത്തെ എന്റെ ക്ലാസ്സിനു ശേഷം അവള് എന്റെ കൂടെ ബെഡിൽ കിടക്കാം എന്ന് സമ്മതിച്ചു പക്ഷേ ഒരു കണ്ടീഷൻ അവളെ ഞാൻ തൊടാൻ പോലും പാടില്ല അവള് ഒരു സൈഡിൽ കിടക്കും ഞാൻ മറുപുറത്ത് മിണ്ടാതെ കിടക്കണം.അതും സമ്മതിക്കാൻ ഞാൻ ഒരുക്കം ആയിരുന്നില്ല.

ഒരു പെൺകുട്ടി ഏറ്റവും അധികം പ്രയാസങ്ങൾ അനുഭവിക്കുന്ന ദിനങ്ങൾ അണ് അവളുടെ ആർത്തവ നാളുകൾ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ദിനങ്ങൾ.
ആ ദിനങ്ങളിൽ ഞാൻ എങ്ങനെ അവളെ ഒറ്റക്ക് അതനുഭവിക്കാൻ വിടും.

ഒരു കുഞ്ഞിനു എന്നപോലെ  അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു ഞാൻ കിടന്നു. ഞാൻ കൈ അവളുടെ വയറിന് ചേർത്ത് വെച്ചു. അവളുടെ ഗർഭപാത്രം പിറക്കാതെ പോയ കുഞ്ഞിനു കണ്ണ് നീര് കൊണ്ട് വിട നൽകുകയാണ്.

Friday, March 9, 2018

പിറക്കാതെ പോയ പെങ്ങൾക്ക്

എന്റെ വീട് നിറത്തിൽ കുളിച്ചു നിൽക്കുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ അവൾ ഈ വീടിന്റെ പടി ഇറങ്ങി പോവും എന്റെ അനിയത്തികുട്ടി നെഞ്ചിൽ എന്തോ ഭാരം വച്ച പോലെ ശ്വാസം കഴിക്കാൻ പോലും എന്തോ ഒരു വേദന. കണ്ണുകൾ കള്ളനാണ് പറയാതെ നിറഞ്ഞു കളയും ഒന്ന് കരയാൻ പോലും ഇപ്പൊ തനിക്കാവില്ല ഈ വേദന താൻ അനുഭവിച്ചേ മതിയാവു .

"എടാ ചെക്കന്റെ വീട്ടുകാർ എപ്പോ എത്തും " രജീഷിന്റെ ചോദ്യം ആണ് സന്തോഷിനെ ചിന്തകളിൽ നിന്നും വിളിച്ചുണർത്തിയത്

"അവർ ഒരു 20 മിനിട്ടു കൊണ്ട് എത്തും " ഉള്ളിലെ ദുഃഖം പുറത്തു കാണിക്കാതെ ശബ്ദം ഇടറാതെ  സന്തോഷ് പറഞ്ഞു

ആളുകൾ വീട്ടിലേക്കു വന്നു തുടങ്ങിയിരിക്കുന്നു സന്തോഷ് അവരെയൊക്കെ സ്വീകരിച്ചിരുത്താൻ തുടങ്ങി ഇന്നലെ മുതൽ ഈ നേരം വരെ അവളെ ഞാൻ കണ്ടിട്ടില്ല കണ്ടാൽ ഒരു പക്ഷെ എനിക്ക് എന്നെ പിടിച്ചു നിർത്താൻ ആവില്ല ഞാൻ കരഞ്ഞു പോവും . ഓർമ്മകൾ അനുവാദം ചോദിക്കാതെ കയറി വരികയാണ് അച്ഛന്റെ കൈ പിടിച്ചു ആശുപത്രിയിൽ പോയ ദിവസം അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞു , കണ്ണുകൾ തുറന്നു മെല്ലെ എന്നെ നോക്കിയത് ,എന്റെ വിരലുകൾ പിടിച്ച നിമിഷം , അവളെ തൊട്ടിലിൽ കിടത്തിയിട്ട് എന്നെ അമ്മ എന്നെ കാവലിരുത്തിയത്,കയ്യിൽ എടുത്തപ്പോൾ എന്റെ കുപ്പായം നനച്ചതും ,എന്റെ കൈ പിടിച്ചു പിച്ചവച്ചതും ആദ്യമായ് വീണു മുട്ട് പൊട്ടി പറഞ്ഞപ്പോ ഓടി കയ്യിൽ എടുത്തതും നിന്നെ വീഴ്ത്തിയ കസേരക്ക് രണ്ടു തല്ലു കൊടുത്തു നിന്നെ സമാധാനിപ്പിച്ചതും

ആദ്യം നീ സ്കൂളിൽ  പോയ ദിവസം എന്നെ ക്ലാസ്സിൽ പോകാൻ വിടാതെ ചേർത്ത് പിടിച്ചു കരഞ്ഞതും ആദ്യം എഴുതിയ അക്ഷരം എന്നെ കാണിച്ചു എന്റെ ടീച്ചർ ആയതും . ബാഗ് എന്റെ കയ്യിൽ തന്നിട്ട് വഴി നീളെ പറന്നു നടന്ന ചിത്രശലഭം .

ആദ്യം ആയി നിനക്കു കൺമഷി വാങ്ങിത്തന്നു ഞാൻ ആണ് ,കളിപ്പാട്ടങ്ങൾ തന്നതും ഞാൻ തന്നെ എവിടെ പോയി വരുമ്പോഴും നിനക്കു എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ലായിരുന്നു .ഒടുവിൽ നിനക്കൊരു ചെക്കനെ കണ്ടെത്തിയതും ഞാൻ തന്നെ

കുറച്ചു നാൾ മുൻപേ കല്യാണ കത്തിൽ പേരെഴുതുമ്പോ "നാത്തൂന്റെ പേരെഴുതാൻ മറക്കണ്ട" എന്ന് പറഞ്ഞു എന്നെ കളിയാക്കിയ പെണ്ണെ ,ഡ്രസ്സ് എടുക്കാൻ പോയപ്പോ എനിക്ക് ആരും കാണാതെ ഒരു ഷർട്ട് അധികം എടുത്തവൾ

അവൾ കതിർ മണ്ഡപത്തിൽ എത്തി എന്നെ തന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് നോക്കാൻ പറ്റുന്നില്ല കല്യാണം കഴിഞ്ഞു രണ്ടുപോയേറും എന്റെ കല്ല് തൊട്ടപ്പോൾ ഒന്നും മിണ്ടാനായില്ല ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി

അവസാനം അവൾ ഇറങ്ങുമ്പോ എന്നെ കാണാതിരിക്കാൻ ഞാൻ ഭക്ഷണം കഴിക്കാനിരുന്നു പക്ഷെ ആരൊക്കെയോ എന്നെ വിളിച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നു എന്റെ കാന്താരി .എന്നെ കണ്ടതും ഓടി എന്റെ അടുത്ത് വന്നു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അത്ര നേരം പിടിച്ചു നിർത്തിയ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല കണ്ണുകൾ നിറഞ്ഞൊഴുകി .അളിയന്റെ കയ്യിൽ അവളുടെ കൈ പിടിച്ചു കൊടുക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

എപ്പോ കുറച്ചു മുൻപേ എന്നെ വിളിച്ചു അവിടുത്തെ വിശേഷങ്ങൾ പറയാൻ. ഞാൻ നെഞ്ചിലിട്ടു വളർത്തിയ എന്റെ പഞ്ചവർണക്കിളി സുംഗലിയായ് പടി ഇറങ്ങി എങ്കിലും മോളെ നീ ഇ ഏട്ടന് ഇപ്പോഴും കുഞ്ഞാണ്.ഏട്ടന്റെകയ്യും പിടിച്ചു മഴവെള്ളത്തിൽ കളിച്ചു സ്കൂളിൽ പോയ കുഞ്ഞു 

എന്റെ പാവം പെണ്ണു - കണ്ണാ നിനക്കായ്

"ഏട്ടാ നമ്മുടെ നല്ലതിനല്ലേ പറയുന്നേ  എന്തിനാ ഇപ്പൊ പോയി വലിച്ചേ ? എന്നോട് മിണ്ടണ്ട" ആമി ഞാൻ സിഗരറ്റ് വലിച്ചത് പിടിച്ചു

ഒരു പത്തു മിനിട്ടു മുൻപേ അവളറിയാതെ മുങ്ങിയതാണ് സിഗരറ്റ് വലിക്കാൻ. അവൾ  അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിലായിരുന്നു പാല് വാങ്ങാൻ എന്ന് പറഞ്ഞു മുങ്ങിയതാണ് ഞാൻ സിഗരറ്റ് വലിച്ചു പാലും വാങ്ങി വീട്ടിൽ എത്തിയ ഉടനെ അവൾ പിടിച്ചു 

"സോറി ആമി ഇനി വലിക്കില്ല " മുഖത്തു ഒരു അപേക്ഷയുടെ ഭാവം വരുത്തിയിട്ട് ഞാൻ പറഞ്ഞു 

"ഏട്ടൻ ഒന്നും പറയണ്ട ഇന്നലെ സത്യം ചെയ്തതല്ലേ ഇനി വലിക്കില്ലന്നു എന്നോട് ഇത്തിരി സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യോ ഞാൻ ആകെ ഏട്ടനോട് ഇത് മാത്രം അല്ലെ പറഞ്ഞുള്ളു ഏട്ടൻ ഏട്ടന്റെ ഇഷ്ടത്തിന് നടന്നോ എന്നോട് ഒരു സ്നേഹം ഇല്ലല്ലോ " പെണ്ണ് കത്തിക്കയറുകയാണ് കണ്ണൊക്കെ നിറഞ്ഞു 

"സാരമില്ല പോട്ടെ ഇനി ഞാൻ വലിക്കില്ല നീയാണ് സത്യം" സമാധാനത്തിന്റെ വെള്ളക്കൊടിയുമായ് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു 

" എന്നെ തൊടണ്ട എന്നോട് കൂട്ടിനു വാരികേം വേണ്ട " എന്റെ കൈ തട്ടി മാറ്റി ആമി പറഞ്ഞു 

"ഞാൻ എത്ര സന്തോഷത്തിൽ ആണ് ഇന്ന് നിങ്ങളെ കാത്തിരുന്നത് എന്നറിയാമോ ? എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു " ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി 

" സോറി മോളെ ഒരു തെറ്റ് ഏതു പോലീസുകാരനും പാട്ടും എപ്പോ നീ ഒന്ന് ക്ഷമിക്കു " ഞാൻ അവളുടെ അടുത്ത് സോഫയിൽ ഇരുന്നു . പ്രശനം ഒരു വിധം തീർന്നു എന്ന് തോനുന്നു അവൾ നോർമൽ ആയി 

"അങ്ങോട്ട് മാറി ഇരിക്ക് എനിക്കിതിന്റെ സ്മെൽ ഇഷ്ടമേ അല്ല. പോയി കുളിച്ചിട്ടു വാ ഇല്ലെങ്കിൽ എന്റെ കൂടെ കിടക്കേണ്ട " അവൾ kannukal തുടച്ചിട്ട് പറഞ്ഞു 

"സാരി ഞാൻ കുളിക്കാം നീ പറഞ്ഞില്ലേ എന്തോ പറയാൻ ഉണ്ട് എന്ന് എന്താ അത് പറ " 

" ആദ്യം കുളി എന്നിട്ടു പറയാം " അവൾ എഴുന്നേറ്റു ടവൽ എടുത്തു തന്നു 

" ഈ തണുപ്പത് കുളിക്കാനോ ??"

" വേണ്ട ഇവിടെ സോഫയിൽ കിടന്നോ ബെഡ്‌റൂമിൽ ഞാൻ കിടത്തില്ല " അവൾ ഗൗരവത്തിൽ പറഞ്ഞു 

"ശരി കുളിക്കാം " വേറെ വഴിയില്ലാതെ ഞാൻ കുളിമുറിയിലേക്ക് നടന്നു 

കുളികഴിഞ്ഞു വന്നപ്പോ ഡൈനിങ്ങ് ടേബിൾ നിറയെ വിഭവങ്ങൾ ഇതെന്തു പാട്ടി ഇന്ന് എന്തോ സ്പെഷ്യൽ ഉണ്ട് ഒരു നിമിഷത്തേക്ക് തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നി എന്താണാവോ സ്പെഷ്യൽ അവളുടെ ബര്ത്ഡേ അല്ല ഞങ്ങളുടെ വിവാഹ വാർഷികവും അല്ല eni എന്താണ് എന്തായാലും അത് മറന്നത്തിനും പണി കിട്ടും 

"വാ കഴിക്കാം " ആമിയുടെ വിളി എന്നെ ചിന്തകളിൽ നിന്നുണർത്തി 

ഞാൻ ടേബിളിൽ ഉള്ള വിഭവങ്ങൾ ഒക്കെ നോക്കി ഒരു പ്ലേറ്റ് എടുത്ത് കസേരയിൽ ഇരുന്നു ആമി എനിക്ക് ചപ്പാത്തിയും കറിയും വിളമ്പി 

" കഴിക്കാൻ തുടങ്ങല്ലേ ഇപ്പൊ വരാം"

 "വാ നീ കൂടെ ഇരിക്ക് " ഞാൻ കൈ പിടിച്ചു പറഞ്ഞു 

അവൾ എന്റെ അടുത്തിരുന്നു എന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തി എടുത്ത് എന്റെ വായിലേക്ക് വച്ച് തന്നു . ഞാൻ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്കു പുറകിലേക്ക് മാടിയൊതുക്കി 

ഭക്ഷണം കഴിച്ചു ഞങ്ങൾ ഒരുമിച്ചു പാത്രങ്ങൾ ഒക്കെ കഴുകി. അവൾ ഏറെ സന്തോഷത്തിൽ ആണ് 

" ഇനി പറ എന്താ നീ പറയാൻ ഉണ്ട് എന്ന് പറഞ്ഞ കാര്യം " ഞാൻ ചോദിച്ചു 

അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കുറച്ചു നേരം മിണ്ടാതെ നിന്ന് പിന്നെ മുഖത്ത് എനിക്കേറെ പ്രിയപ്പെട്ട നനത്തിന്റെ ഭാവത്തോടെ പറഞ്ഞു 

" ഈ മാസം അത് വന്നില്ല സാധാരണ വരേണ്ട സമയം കഴിഞ്ഞു എനിക്ക് തോനുന്നു കണ്ണൻ നമുക്കിടയിലേക്കു വരണ്ട സമയം ആയി എന്ന് " 

എനിക്ക് എന്തെന്നറിയാത്ത സന്തോഷം തോന്നി ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിൽ ഒരു ഉമ്മ കൊടുത്തു 

"ഇപ്പൊ ഉറപ്പിക്കാറായില്ല നാളെ ഒരു പ്രെഗ്നൻസി ടെസ്റ്റിംഗ് കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു നോക്കിയാല് ഉറപ്പാവു " 

"നാളെ  ഞാൻ ലീവ് ആണ് " 

" ഇനി ഒരു സത്യം ചെയ്യണം ഇനി വലിക്കില്ലന്നു "

ഞാൻ പുറകിപ്പോടെ അവളുടെ വയറിൽ കൈകൾ വച്ചിട്ട് കാതിൽ പറഞ്ഞു 

"ഇല്ല ഇനി വലിക്കില്ല "

സിഗരറ്റിനോട് എന്നെന്നേക്കുമായി യാത്ര പറയാൻ തീരുമാനം ആയി . അവൾ എന്റെ നെഞ്ചിൽ തലവച്ചു ഉറങ്ങാൻ കിടന്നു അവളെ ചേർത്ത് പിടിച്ചു ഞാനും ദൈവത്തിനോട് നല്ലതു വരുത്താൻ പ്രാര്ഥിച്ചിട്ടു ഉറക്കത്തിന്റെ തോണിയിൽ നാളെയുടെ തീരങ്ങളിക്ക്...

Sunday, February 11, 2018

എന്റെ പാവം പെണ്ണു - കണ്ണന്റെ മാത്രം ആമിക്ക്

"സോറി ഏട്ടാ അറിയാതെ പറ്റിയതല്ല " ആമിയുടെ നിഷ്കളങ്കമായ വാക്കുകൾ

"ആണ് നീ ഒന്നും പറയണ്ട എനിക്കിപ്പോഴും വേദന മാറിയിട്ടില്ല " കുറച്ചു കടുപ്പത്തോടെ ഞാൻ പറഞ്ഞു

അവൾ ഒന്നും മിണ്ടാതെ ബെഡ്റൂമിലേക്ക് നടന്നു, പാവം പെണ്ണ് നല്ല സങ്കടം ഉണ്ട്  എന്നാലും അങ്ങനെ ചെയ്യാമോ ?

ഇന്നലെ അവളെ സിനിമയ്ക്ക് കൊണ്ടുപോകാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ് ഒരാഴ്ചയായി അവൾ പറയുന്നു അവൾക്കു സിനിമ കാണണം എന്ന് അവളുടെ ഏതോ കൂട്ടുകാരി പറഞ്ഞതാണത്രേ നല്ല സിനിമ ആണ് എന്ന്

ഒരുപാട് പറഞ്ഞപ്പോ ഞാനും സമ്മതിച്ചു പക്ഷെ അവൾക്കു രണ്ടു കണ്ടിഷൻസ് ഉണ്ട് ഒന്നാമത്തേത് ബുള്ളറ്റിൽ പോണം അതും സെക്കന്റ് ഷോ രണ്ടാമത്തേത് സിനിമക്ക് പോവുന്നതിനു മുൻപേ ബ്യൂട്ടി പാര്ലറിൽ പോണം . രണ്ടും ഞാൻ സമ്മതിച്ചതാണ് സന്തോഷമായി പെണ്ണിന് ഇന്നലെ മുഴുവൻ ഓടി നടക്കുകയായിരുന്നു നല്ല സന്തോഷത്തിൽ ആയതിനാൽ എനിക്കിന്നലെ നല്ല ഫുഡ് കിട്ടി ,എന്റെ കഴുത്തിൽ ചുറ്റി പിടിച്ചിട്ടു എന്റെ കവിളുകളെ ചുവപ്പിച്ചു പെണ്ണ് .

രാവിലെ ഓഫീസിൽ പോകുമ്പോ ഞാൻ 4 മണിക്ക് വരം എന്നും എന്നിട്ടു പുറത്തു പോവാം എന്നും ഫുഡ് പുറത്തു നിന്ന് കഴിക്കാം എന്നും പറഞ്ഞതാണ് പക്ഷെ എല്ലാ പ്ലാനും തകർന്നത് ഒരു നിമിഷം കൊണ്ടാണ്, പ്ലാൻ ചെയ്യാത്ത ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാതെ മുങ്ങാൻ ഒരു വഴിയും ഇല്ല ഒടുവിൽ 3  മണിക്ക് ഞാൻ അവളെ വിളിച്ചു

"എടാ ഒരു മീറ്റിംഗ് ഉണ്ട് ഒരു കാരണവശാലും ഒഴിവാക്കാൻ പറ്റാത്തതാണ് ഞാൻ വരൻ കുറച്ചു ലേറ്റ് ആവും " ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു

"ശരി" ഒന്നും പറയാതെ കാൾ കട്ട് ആയി
അപ്പോഴേ ഞാൻ ഉറപ്പിച്ചതാണ് ഇന്നത്തെ ദിവസം മനോഹരം ആകും എന്ന്

തറയിൽ കിടന്ന പേപ്പറുകളും പൊട്ടിയ ഗ്ലാസും എന്നോട് അപ്പോഴേ പറഞ്ഞു മാഡം നല്ല മൂഡിൽ ആണ് എന്ന് , ഞാൻ അടുക്കളയിലേക്കു നടന്നു അവൾ ചായ വെക്കുകയാണ് ഇപ്പൊ അടുത്ത പോയാൽ എന്ത് സംഭവിക്കും എന്നതിന് എനിക്ക് ഒരു ഐഡിയയും ഇല്ല

"അനു സോറി മോളെ ഒന്നും ചെയ്യാൻ പറ്റിയില്ല ഞാൻ നാളെ ലീവ് ആണ്‌ മുഴുവൻ ഡേ നമുക്ക് കറങ്ങാം " സമാധാന ചർച്ച ഞാൻ തുടങ്ങി

ഉത്തരം ഒന്നും കിട്ടാതായപ്പോൾ ആണ്‌ സംഭവത്തിന്റെ കാഠിന്യം എനിക്ക് മനസിലായത്

"ഞാൻ മനഃപൂർവ്വം ചെയ്തതല്ലല്ലോ അങ്ങനെ പറ്റി പോയി സോറി ഡാ" അതിനും ഉത്തരം ഇല്ല  പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല ഉള്ള ധൈര്യം സംഭരിച്ചു അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു . എന്റെ കൈ കുടഞ്ഞു തെറുപ്പിച്ചിട്ടു അവൾ എന്നെ നോക്കി

"ഒന്നും പറയണ്ട എന്നോട് മിണ്ടണ്ട" അവൾ മുഴുവൻ ദേഷ്യത്തിൽ ആ കണ്ണുകൾ നിറഞ്ഞിരുന്നു

"പോട്ടെ മോളെ എന്റെ മുത്ത് അല്ലെ പോട്ടെ " ഞാൻ അനുനയിപ്പിക്കാൻ ഒരു ശ്രമം കൂടി നടത്തി

"എന്നോട് മിണ്ടണ്ട നിങ്ങള്ക്ക് സമയം ഇല്ലല്ലോ ഞാൻ കുറെ നേരം കാത്തിരുന്നു ഇനി എന്നോട് കൂട് കൂടാൻ വരണ്ട " പെണ്ണ് ടോപ് ഗിയറിലേക്കു കയറി

ഇനി രക്ഷ ഇല്ല , ഞാൻ രണ്ടും കല്പിച്ചു അവളെ പുറകിലൂടെ ചേർത്ത് പിടിച്ചു. അവൾ എന്ന് പിന്നോട്ട് തള്ളി അടി തെറ്റിയ ഞാൻ വീണത് ബക്കറ്റിന്റെ മുകളിൽ ബക്കറ്റ് കൃഷ്ണന്റെ ചവിട്ടേറ്റ ചാക്കിടാസുരനെ പോലെ കഷ്ണം കഷ്ണം ആയി അന്ധ്യ ശാസം വലിച്ചു. മരിക്കും മുൻപേ ഒരു കഷ്ണം കൊണ്ടെന്റെ
കൈയ്യിൽ ഒരു വര വരച്ചു . വരയിൽ ശരീരം  ചോര കൊണ്ട് ഡെക്കറേഷൻ നടത്തി.

 ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു അടുക്കളയിൽ നിന്നും പുറത്തിറങ്ങി . പാവം എന്റെ പിന്നാലെ ഓടി വന്നു ഞാൻ മൈൻഡ് ചെയ്തില്ല

പാവം അറിയാതെ പറ്റിയതാണ് എങ്കിലും ഞാൻ അങ്ങനെ പറയരുതായിരുന്നു എനിക്കും സങ്കടം തോന്നി. ഞാൻ ബെഡ്റൂമിലേക്ക് നടന്നു ബെഡിൽ ഒരു സൈഡിൽ ഇരിപ്പാണ് കക്ഷി കണ്ണുകൾ ഇപ്പോളും നിറഞ്ഞു നിൽക്കുന്നു ഞാൻ ബെഡിൽ അവളുടെ അടുത്ത് പോയിരുന്നു യോനിയും മിണ്ടിയില്ല അവൾ എന്റെ കൈയിലേക്കു നോക്കി പിന്നെ എന്റെ കയ്യിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു തേങ്ങിക്കരയാണ് തുടങ്ങി

"പോട്ടെടാ നീ വേണം എന്ന് കരുതി ചെയ്തതല്ലല്ലോ " അവളുടെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു

"എന്നാലും എന്റെ തെറ്റ് ആണ്‌ " കരഞ്ഞു തീർന്നില്ല അതിനു മുൻപേ പെണ്ണ് കുറ്റം ഏറ്റെടുത്തു

"പോട്ടെ സാരമില്ല നീ വാ എനിക്ക് ചായ വേണം "  അവളെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു

പെണ്ണ് വീണ്ടും ഉഷാർ  ആയി എന്റെ കൈപിടിച്ചു അടുക്കളയിലേക്കു നടന്നു

നാളെ എന്തായാലും ലീവ് എടുക്കണം എന്നിട്ടു മുഴുവൻ ദിവസവും പുറത്തു കറങ്ങണം അവളുടെ കൂടെ . അവർക്കിഷ്ടമുള്ള ഡ്രെസ്സിൽ ,അവൾക്കിഷ്ടമുള്ള സ്ഥലങ്ങളിൽ അവളുടെ മാത്രം കണ്ണനായ്... 

Saturday, February 3, 2018

എന്റെ പാവം പെണ്ണു - എന്റെ ഉണ്ണിക്കണ്ണൻ വരുമ്പോൾ

"ഏട്ടാ നമുക് ഒരു ചായ കുടിയ്ക്കാൻ പോയാലോ ?" ആമിയുടെ ചോദ്യം

ഞാൻ ക്ലോക്കിലേക്കു നോക്കി രാത്രി 12 മണി കഴിഞ്ഞിരിക്കുന്നു. ഇതെന്തു പറ്റി പെണ്ണിന് ?.പതിവില്ലാത്ത ഒരു ആഗ്രഹം

"പോവാം ഞാൻ റെഡി" ആമി എന്റെ കൈയിൽ പിടിച്ചു വലിച്ചു .

"ശരി വാ പോവാം " ഞാൻ എഴുന്നേറ്റു കാറിന്റെ താക്കോൽ എടുത്തു

"ഇപ്പൊ ഇതു വേണ്ട ഇത് മതി " എന്നും പറഞ്ഞു അവൾ എനിക്ക് ബുള്ളറ്റിന്റെ കീ തന്നു

ഈ പെണ്ണിനിതെന്തു പറ്റി എനിക്ക് ആകെ സംശയം ആയി , പണ്ടൊക്കെ ഒരിക്കൽ പോലും ചായ കുടിക്കാത്ത പെണ്ണാ ഇപ്പൊ എന്നേക്കാൾ കൂടുതൽ ചായ അവൾ കുടിക്കുന്നുണ്ടോ എന്നാണ് ഡൌട്ട്

"ഞാൻ ജാക്കറ്റ് എടുക്കട്ടേ പുറത്തു നല്ല തണുപ്പുണ്ടാവും " ഷെൽഫിൽ നിന്ന് ഒരു ജാക്കറ്റ് എനിക്കും ഒന്ന് അവൾക്കും എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു

"പോവാം വേഗം വാ " ആമിക്ക് ഭയങ്കര തിരക്ക്

" എടാ ഒരു മിനിറ്റ് പേഴ്സും ഫോണും എടുക്കട്ടേ"

ആമി വാതിൽ തുറന്നു പുറത്തെ തണുത്ത കാറ്റു ഉള്ളിലേക്ക് അടിച്ചു ഞങ്ങൾ പുറത്തിറങ്ങി അവൾ വാതിൽ അടച്ചു കീ പോക്കറ്റിൽ വച്ച് എനെറെ അടുത്തേക്ക് വന്നു

"എന്താ നിനക്കു പറ്റിയെ ഇപ്പൊ ഒരു ചായ ?"

"എന്റെ കണ്ണാ നീ വാ " അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു

ഞങ്ങൾ താഴെ എത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു

"എവിടാ നമ്മൾ പോകുന്നെ ചായ കുടിക്കാൻ ?"

"നമ്മുടെ കോഫി ഡേ  വേറെ എവിടാ " അവൾ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ ബൈക്ക് മുന്നോട്ടെടുത്തു അവൾ എന്നെ ചുറ്റി പിടിച്ചിരുന്നു ബൈക്ക് ഒരല്പം വേഗത അധികമായപ്പോൾ അവളുടെ സ്ഥിരം ഐറ്റം കിട്ടി ,എന്റെ വയറിൽ ഒരു നുള്ളു

"എന്തിനാ എത്ര വേഗത മെല്ലെ പോയ മതി " എന്ന ശാസനയും

ഞാൻ ബൈക്കിന്റെ വേഗത കുറച്ചു നല്ല തണുപ്പ് കാരണം എനിക്ക് നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ കോഫി ഡേയിലെ ഒരു ടാബ്ലിളിൽ ഇരുന്നു അവൾ കാപ്പിയും ഓർഡർ ചെയ്തു വന്നു എന്റെ മുന്നിൽ ഇരുന്നു

"എന്താടാ എന്താ ഇത്ര സന്തോഷം ?"

"ഒന്നും ഇല്ല ചുമ്മാ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോഴേക്കും കോഫി റെഡി ആയി അവൾ രണ്ടു കോഫിയും കൊണ്ട് വന്നു

"ഹേ അപ്പൊ പോവാം ?'"

"കോഫി കുടിക്കണ്ടേ ?"

"അതൊക്കെ നമുക്ക് കുടിക്കാം മാഷെ എണീറ്റ് വാ" രണ്ടു കോഫി ഗ്ളാസ്സുമായി അവൾ നടന്നു പിന്നാലെ ഞാനും

"എവിടെ പോണം ഈ കാപ്പി കുടിക്കാൻ ?"

"നമുക് ഫ്ലൈഓവറിന്റെ മുകളിൽ പോവാം "

ഞാൻ കിക്ക് സ്റ്റാർട്ട് ചെയ്തു ഫ്ലൈ ഓവർ ഭാഗത്തേക്ക് ഓടിച്ചു ഫ്ലൈഓവറിന്റെ  മുകളിൽ ബൈക്ക് നിർത്തി

"ഇനി ഇവനെ സെൻട്രൽ സ്റ്റാൻഡിൽ ഇട്"

ഞാൻ ബൈക്ക് സെൻട്രൽ സ്റ്റാൻഡിൽ ഇട്ടു അവൾ കോഫി ഗ്ലാസ്സുകൾ എനിക്ക് നേരെ നീട്ടി . ഞാൻ അത് രണ്ടും വാങ്ങി അവൾ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു

"വാ ഇവിടെ ഇരിക്ക് " എന്നെയും അടുത്തിരുത്തി

"എന്ത് പറ്റി ആമി ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ " അവളുടെ  അലസമായ പാറിവീണ മുടി ഇഴകൾ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു

ആദ്യം അവൾ കുറച്ചു കാപ്പി കുടിച്ചു പിന്നെ എന്റെ നെഞ്ചിലേക്ക് ചേര്ന്നു പിന്നെ എന്റെ ഒരു കൈ അവളുടെ വരവിന്റെ മുകളിൽ എടുത്തു വച്ച്
"കണ്ണാ നമുക് ഒരു കുഞ്ഞി കണ്ണൻ വരാൻ പോവുന്നു "

അതിരുകളില്ലാത്ത ആനന്ദം എന്റെ മിഴികൾ നിറച്ചു ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു

"ഇനി പഴയ കുട്ടി കളിയൊന്നും പറ്റില്ല നമ്മൾ അച്ഛനും അമ്മയും അവൻ പോകുന്നു "

ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരാൻ എന്ന പോലെ ചന്ദ്രൻ ഞങ്ങളെ നോക്കി ചിരിച്ചു ..

Thursday, September 28, 2017

നീ, ഞാൻ, പിന്നെ എന്റെ പ്രണയം

എത്ര വലിച്ചെറിഞ്ഞിട്ടും തട്ടി മാറ്റിയിട്ടും
വീണ്ടും ഞാൻ നിന്നിലേക്ക്‌ തന്നെ എത്തുന്നു
തെളിഞ്ഞു കത്താത്ത നിലവിളക്കു പോലെ ജീവിതം
വേട്ടക്കാരന്റെ പട്ടികളെ പോലെ
എനിക്ക് നേരെ ചാടിവീഴുന്നു വിധി
ഒരു മാത്രയെങ്കിലും ഞാൻ നിന്നെ പ്രണയിച്ചോട്ടെ ?

പ്രണയം

ആരും അറിയാതെ ആരോടും പറയാതെ
ഒരു വിത്ത് രണ്ടു ഹൃദയങ്ങളിൽ വീണു
മുളപൊട്ടി വേരിറങ്ങുന്ന
അപൂർവ പ്രതിഭാസമാണ്  പ്രണയം 

Wednesday, June 21, 2017

യുവജനോൽസവവും ഒരു പ്രണയവും

"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ "  യുവജനോൽസവ വേദിയിൽ ഷിംന സ്വയം മറന്നു പാടുകയാണ്  ആ കാലത്തിന്റെ ഹരമായിരുന്ന ലളിതഗാനം . സ്വയം ലയിച്ചു പാടുകയാണെങ്കിലും ഷിംനയുടെ നോട്ടം കാണികൾക്കിടയിലിരിക്കുന്ന ശരത്തിന്റെ മുഖത്തേക്കാണ് .
2007ലെ സ്കൂൾ യുവജനോത്സവ വേദി ലളിതഗാനം പാടുന്നത്  എന്റെ സുഹൃത്  ശരത്തിന്റെ കാമുകി ഞാനും ശരത്തും നേരത്തെ തന്നെ സദ്ദസ്സിൽ ഇടം പിടിച്ചിരുന്നു  ആ പ്രണയത്തിനു ഇപ്പൊ രണ്ടു വയസ്സായി പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം സ്കൂളിലെ  രണ്ടു കുട്ടി രാഷ്ട്രീയ നേതാക്കൾ ഞാനും പിന്നെ ശരത്തും ആ വര്ഷം പുതിയതായി വന്ന ഷിംനയെ ശരത് കാണുന്നത് ആ വർഷത്തെ ആദ്യത്തെ വിദ്യാർത്ഥി സമരത്തിനിടയിലാണ്  തലയിൽ ചെഗുവേരയും കാറൽ മാർക്സും കത്തിനിന്ന ശരത് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ്  ജനാലക്കിടയിലൂടെ വന്ന ഷിംനയുടെ നോട്ടത്തിൽ ഫ്ലാറ്റ്
"എടാ എനിക്കവളോട് ഒന്നു സംസാരിക്കണം നീ ഒരു വഴി പറ " ശരത്  ക്ലാസ്സിലെ ഡെസ്കിൽ ഇരുന്നു എന്നോട് പറഞ്ഞു
ആരുമില്ലാത്ത ക്ലാസ്സിലെ ബെഞ്ചിൽ ഇരുന്നു ഞാൻ തലപുഞ്ഞാലോചിച്ചു ആ ആലോചന ഞാൻ പഠിപ്പിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ജില്ലാ കളക്ടർ ആയേനെ
"മച്ചാ ഇപ്രാവിശ്യത്തെ അംഗത്വ വിതരണം ഇനിയും തുടങ്ങിയിട്ടില്ല നമുക്കവളെ നമ്മുടെ പാർട്ടിയിൽ ചേർക്കാൻ പോവാം " ഇസ്രേൽ പലസ്തീൻ യുദ്ധത്തിന് പരിഹാരം കണ്ട പോലെ അഭിമാനത്തോടെ ഞാൻ പറഞ്ഞു
"അത് കൊള്ളാം നീ ആള് ഭയങ്കരൻ തന്നെ അന്ന് " ശരത് എന്നെ ഒന്ന് പൊക്കി
പിന്നെ ഒരുപാട് പ്ളാനുകളും ആയി ഞങ്ങൾ വീട്ടിലേക്കു മടങ്ങി
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഉച്ചയ്ക്ക്  ഞങ്ങൾ ഷിംനയെ കണ്ടു ഒരു മെമ്പർഷിപ് എടുക്കണം എന്ന് ആവശ്യപ്പെട്ടുആദ്യം ഒക്കെ വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവാം പാവം ഒരു രൂപ തന്നു മെമ്പർഷിപ് എടുത്തു സ്വർഗം കയ്യിൽ കിട്ടിയ പോലെ ശരത് , അവന്റെ മുഖം ആകെ ഒരു പ്രസന്നത ഇടക്കിടെ അവളും അവനെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു
ആ ദിവസം വൈകുന്നേരം സ്കൂളിന് വെളിയിലെ മതിൽ ഇരുന്നു വായിനോക്കുകയായിരുന്ന ഞങ്ങളെ തേടി ഷിംന വന്നു
"ചേട്ടാ എന്റെ അച്ഛൻ കോൺഗ്രെസ്സ്കാരനാ ഇത് വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും " അല്പം പേടിയോടെ അവൾ പറഞ്ഞു
എനിക്ക് ചിരി അടക്കി നിർത്താനായില്ല കാരണം അവരൊക്കെ തന്ന മെംർഷിപ്  കാശുകൊണ്ടാണ്  കുറച്ചു നേരം മുൻപേ ചിക്കനും പൊറോട്ടയും അടിച്ചത്  ഇനി എന്ത് പാർട്ടി എന്ത്  പേടി
"അതൊന്നും കുഴപ്പമില്ല ആരും ഒന്നും അറിയില്ല " ശരത് അവളോട് പറഞ്ഞു
പിന്നെ ഒന്നും പറയാതെ ഷിംന താഴോട്ട്  നോക്കി നടന്നകന്നു ശരത് അവളെ തന്നെ നോക്കി നിൽപ്പാണ്  ബസ്റ്റോപ്പിൽ എത്തി അവൾ ശരത്തിനെ തിരിഞ്ഞു നോക്കി പാവം ശരത് ഇടിവെട്ടി മണ്ടപോയ തെങ്ങു പോലെ ഒറ്റ നിൽപ്പാണ്  പ്രേമം ഒരു ബല്ലാത്ത സദനം തന്നെ കോയ !!
ആ പ്രണയം പിന്നീട് പൂത്തുലഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഇന്നിതാ ഈ യുവജനോത്സവ വേദിയിലെ പാട്ടിലെത്തി . ആ പ്രേമം പിന്നെയും മുന്നോട്ടു പോയി ഞങ്ങൾക്കൊക്കെ വോട്ടേഴ്‌സ് ഐഡി കാർഡ് കിട്ടി ,ഭരണം മാറി, ഞങ്ങളുടെ ഡിഗ്രി കഴിഞ്ഞു ഒടുവിൽ ശരത്തിനു ചെന്നൈയിൽ ജോലി കിട്ടി  ഒടുവിൽ  ആ സമയം വന്നു അവളുടെ വീട്ടിൽ എല്ലാവരും ശരത്തിനെ കല്യാണം കഴിക്കുന്നതിനു എതിർപ്പ് പ്രകടിപ്പിച്ചു  അവൾ മാത്രം ശില പോലെ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു ഒടുവിൽ അവർ ഒളിച്ചോടാൻ തീരുമാനിച്ചു
ബോബനും മോളിയും കഥയിലെ പട്ടിയെ പോലെ അവരുടെ ജീവിതത്തിലെ ഏറെക്കുറെ ഫ്രെയിമുകളിലും ഞാൻ ഉണ്ടായിരുന്നു ഇതിൽ ഞാൻ ആണ് സൂത്രധാരൻ
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ വച്ച് എന്നോട് യാത്ര പറഞ്ഞു രണ്ടു പേരും പോകുമ്പോൾ എനിക്ക് ഒരു വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു  അവൻ അവളെയും അവൾ അവനെയും ആത്മാർത്ഥമായി പ്രണയിക്കുന്നെടുത്തോളം കാലം ജീവിതം അവരെ മുന്നോട്ടേക്കു തന്നെ നയിക്കും
എന്റെ ധാരണ തെറ്റിയില്ല ഇന്ന് അവർ ചെന്നൈയിൽ സുഗമായി ജീവിക്കുന്നു അവർക്കു ഒരു മോനും ഉണ്ടായി "കണ്ണൻ എന്ന ആദിദേവ് " അതിനിടെ പലവട്ടം അവർ നാട്ടിൽ വന്നു എല്ലാവരും ഹാപ്പി
"ചായ ചായ കാപ്പി കാപ്പി " എന്ന വിളികളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്  ഞാൻ ഒരു ചെന്നൈ യാത്രയിൽ ആണ് പോകുന്നത് കമ്പനിയുടെ ചില ആവശ്യങ്ങൾക്കു വേണ്ടി ആണെങ്കിലും യാത്രയുടെ ഹൈലൈറ്  എന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു ദിവസത്തെ താമസം ആണ്  അതിനാണ് തിങ്കളാഴ്ച്ച ഉണ്ടായിരുന്ന മീറ്റിംഗിന്  ശനിയാഴ്ച രാവിലെ പോകുന്നത്
ട്രെയിൻ ചെന്നൈ എത്തി ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റഫോമിലൂടെ എം]നടക്കുമ്പോൾ നമ്മിലുണ്ട് എന്റെ കൂട്ടുകാരൻ പഴയ വിപ്ലവ കാലത്തിന്റെ ഓർമപോലെ ഒരു താടി ആ മുഖത്തുണ്ട്
"എന്താ സഖാവെ യാത്ര ഒക്കെ സുഗമായിരുന്നോ??"  അവൻ പഴയ എന്റെ സഖവ്‌ തന്നെ ഒരു മാറ്റം ഇല്ല
വീടുവരെയുള്ള യാത്ര മുഴുവൻ ഞങ്ങൾ സംസാരിച്ചു പഴയ ഓർമകളെ വീണ്ടും പൊടിതട്ടി എടുത്തു എന്തോ ഒരു വല്ലാത്ത സുഖം പഴയ സ്കൂൾ കുട്ടികൾ ആയ പോലെ
വീട്ടിലെത്തിയപ്പോൾ കണ്ണൻ സ്കൂളിൽ പോകാനുള്ള തിരക്കിൽ ആണ് ഷിംന അവനെ ഒരുക്കി വിടാനും ക്രാച് നേരത്തെ സംസാരരത്തിനു ശേഷം എനിക്ക് ഒരു ഉമ്മയും തന്നു കണ്ണൻ സ്കൂളിലേക്ക് പോയി ഞങ്ങൾ വീണ്ടും സംസാരിച്ചിരുന്നു പിന്നെ പുറത്തു പോയി വീണ്ടും ഞങ്ങൾ പഴയ കുട്ടികൾ ആയി
ആണ് രാത്രി ഫുഡ് ഒക്കെ കഴിച്ചു ഞങ്ങൾ സോഫയിൽ ഇരിക്കുകയാണ് കണ്ണൻ എന്റെ മടിയിലാണ് അവൻ നാട്ടിൽ വന്ന ഇപ്പോഴും എന്റെ കൂടെ ആണ് നമ്മൾ നല്ല കമ്പനി ആണ്
"ഷിംന ആ പഴയ പാട്ടൂണ് പാടാമോ ? ഒരിക്കൽ കൂടി ആ യുവജനോത്സവ വേദിയിൽ പോവാലോ " ഞാൻ ചോദിച്ചു
"ഏയ് അതൊന്നും സാരി ആവൂല ഒക്കെ മറന്നു പോയി " അവളുടെ സ്വതസിദ്ധമായ മറുപടി
പിന്നെ ഞങ്ങൾ എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു അവൾ പാടി തുടങ്ങി
"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ "  ഞങ്ങൾ യുവജനോത്സവ വേദിയിൽ എത്തി പക്ഷെ ഒരു വ്യത്യാസം മാത്രം അന്നില്ലാത്ത ഒരാൾ ഇന്ന് കൂടെ ഉണ്ട് കണ്ണൻ 

രാവിലെ കൃത്യം 8 .30

കൂട്ടുകാരന്റെ ഭാര്യ പ്രസവിച്ച വിവരം നവീൻ അറിഞ്ഞത് ബാംഗ്ലൂർ-കണ്ണൂർ യാത്രക്കിടയിലാണ് . നാട്ടിൽ എത്തി ആദ്യം നവീൻ പോയത്  ആശുപത്രിയിലേക്കാണ്  നവീനിനെയും കാത്തു കൂട്ടുകാരൻ ആശുപത്രിയുടെ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു
"കൊച്ചു കള്ളാ അച്ഛൻ ആയി അല്ലെ?" നവീൻ കുസൃതിയോടെ കൂട്ടുകാരനോട് ചോദിച്ചു
"ഇന്നലെ നൈറ്റ് ആയിരുന്നു പെണ്കുഞ്ഞാണ്  രണ്ടു പേരും സുഖമായിരിക്കുന്നു" ചിരിയോടെ കൂട്ടുകാരന്റെ പറഞ്ഞു
"വാ കുഞ്ഞിനെ കാണണ്ടേ ?"
"വരുന്നെടാ നിന്റെ ജൂനിയറിനെ കാണാതെ പിന്നെ "
ആശുപത്രിയുടെ ലിഫ്റ്റിൽ അഞ്ചാമത്തെ നിലയിൽ ചെന്ന്  അവർ റൂമിലേക്ക്  നടന്നു റൂമിന്റെ വാതിൽ തുറന്നപ്പോൾ ഒരു മൂന്ന് നാല് പെൺകുട്ടികൾ അവൾക്കു ചുറ്റും ഉണ്ട്  അവളുടെ കൂട്ടുകാരികൾ ആണ്  അവർ കുഞ്ഞിനെ തന്നെ നോക്കി ഇരിപ്പാണ്
"അവളുടെ കൂടെ പഠിച്ചവർ ആണ് " അവരെ നോക്കി നവീനിനോട്  കൂട്ടുകാരൻ പറഞ്ഞു .
നവീൻ ആകെ കണ്ടത്  രണ്ടു കൺമഷി   ഇട്ട കണ്ണുകൾ മാത്രമാണ് .  പിന്നെ ഒരു പുഞ്ചിരിയും
"ഡാ മോളെ കാണണ്ടേ " ആ ചോദ്യമാണ്  നവീനിന്റെ കണ്ണുകളെ  ആ മുഖത്തു നിന്നും മറ്റൊരിടത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചത്
"അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ " കൂട്ടത്തിൽ ഒരു പെൺകുട്ടി ചോദിച്ചു
"എന്താ ഇത്ര തിരക്ക്  മെല്ലെ പോയ പോരെ "
"അല്ലെടി  പോയിട്ട് വരാം "
"ദിവ്യയെ നിനക്കും എപ്പോ പോകണോ ? കുറച്ചു കഴിഞ്ഞു പോകാം "
"കുഴപ്പം ഇല്ല ചേച്ചി ഞാൻ ഇവിടെ നിൽക്കാം "
യാത്ര പറഞ്ഞു ആ ഗ്രൂപ്പ് പോയി റൂമിൽ നവീനും കൂട്ടുകാരനും അയാളുടെ ഭാര്യയും ദിവ്യയും പിന്നെ കുഞ്ഞും മാത്രം ആയി
നവീൻ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു കുഞ്ഞിനെ എടുക്കാതെ നവവൻ കുഞ്ഞിനെ തന്നെ നോക്കി നിന്നു
"എന്താടാ എന്റെ മോളെ എടുക്കുന്നില്ലേ"
"ഇല്ലടാ എനിക്ക് പേടിയാ എനിക്കറിയില്ല എങ്ങനെയാ കുഞ്ഞുങ്ങളെ എടുക്കേണ്ടത് എന്ന് " ആ വാക്കുകൾ ആ മുറിയിൽ ചിരി പടർത്തി
നവീനും കൂട്ടുകാരനും സംസാരിച്ചിരിക്കവേ കൂട്ടുകാരന്റെ ഭാര്യ അയാളെ വിളിച്ചു
"അതെ ദിവ്യക്കു പോണം നിങ്ങൾ അവളെ ഒരു ഓട്ടോ പിടിച്ചു കയറ്റി വിടണേ"
"എന്തിനാ ഓട്ടോയിൽ കയറ്റി വിടുന്നെ നവീൻ ആ വഴിക്കല്ലേ നീ ഡ്രോപ്പ് ചെയ്യില്ലെടാ "
നവീനിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്
"അതിനെന്താടാ ഞാൻ വിടാം ,ദിവ്യക്കു എവിടെയാണ്  പോകേണ്ടത് "
"എന്നെ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തു ഇറക്കിയാൽ മതി "
"ശരി അപ്പൊ നമുക്ക് ഒരുമിച്ചു പോവാം " നവീൻ പറഞ്ഞു
തിരിച്ചറിയാനാവാത്ത ഒരു ചിരി ദിവ്യയുടെ ചുണ്ടിലും ഉണ്ടായിരുന്നു
റൂമിൽ നിന്നും ഇറങ്ങി ലിഫ്റ്റിലേക്കു നടക്കുമ്പോൾ നവീൻ ചോദിച്ചു "ദിവ്യ എന്ത് ചെയ്യുന്നു "
" എൽ  പി സ്കൂളിൽ ടീച്ചർ ആണ്  ചേട്ടൻ എന്താ ചെയ്യുന്നേ "
"എനിക്ക് ടൗണിൽ ഒരു കട ഉണ്ട്  അർച്ചന ടേസ്റ്റൈൽസ്"
"ഹ്മ്മ് ഞാൻ വന്നിട്ടുണ്ട്  "
അവർ നടന്നു കാറിന്റെ അടുത്തെത്തി കാർ സ്റ്റാർട്ട്  ചെയ്തു ആശുപത്രിയുടെ ഗേറ്റ്  കടന്നു
"എനിക്ക് ചേട്ടനെ മുൻപേ അറിയാം "
"അതെപ്പോ ??"
"അവരുടെ കല്യാണത്തിന്  ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് "
അവർ സംസാരിച്ചു കൊണ്ടിരുന്നു വണ്ടി പതിയെ മുന്നോട്ടോടിക്കൊണ്ടിരുന്നു ഒടുവിൽ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ നവീൻ കാർ നിർത്തി
"നിനക്കിറങ്ങേണ്ട സ്‌ഥലം  എത്തി "
ദിവ്യ കാറിൽ നിന്നും ഇറങ്ങി എന്നിട്ടു  നവീനിന്റെ അടുത്ത് വന്നു
"താങ്ക്യു  "
"ഇനി എപ്പോഴാ തന്നെ കാണുക " നവവൻ ഒരു ചിരിയോടെ ചോദിച്ചു
"ഇവിടെ തന്നെ ആണ് എന്റെ വീട് എന്നും രാവിലെ ഞാൻ  ആ ബസ്റ്റോപ്പിൽ ബസ് കയറാൻ വരും കൃത്യം 8 .30"
അത്രയും പറഞ്ഞു അവൾ നടന്നകന്നു  നവവൻ അവളെത്തന്നെ നോക്കി ഇരുന്നു ഒടുവിൽ ആ വഴിയുടെ പാതി നടന്നു അവൾ തിരിഞ്ഞു നോക്കി നവീൻ മനസ്സിൽ ഉറപ്പിച്ച നാളെ രാവിലെ കൃത്യം 8 .30

അവൾ ആരായിരുന്നു

കല്യാണ വീടിന്റെ ആരവങ്ങൾ എല്ലാം  അടങ്ങിയിരിക്കുന്നു എന്തോ വീട്  ശൂന്യമായതു പോലെ ഇന്നലെ വരെ ഇവിടെ പാറിനടന്ന എന്റെ പൊന്നു എന്ന്  ഇവിടെയില്ല ഏതാനും മണിക്കൂറുകൾക്കു മുൻപ് സുമംഗലിയായ്  ഈ പാടി ഇറങ്ങിയിരിക്കുന്നു വണ്ടിയിൽ കയറും വരെ എന്റെ കൈപിടിച്ച് ഒരേ കരച്ചിൽ ആയിരുന്നു സാരമില്ല അതാണ് ജീവിതം, വര്ഷങ്ങള്ക്കു മുൻപേ ഇതുപോലെ അവളുടെ കണ്ണീരു കണ്ടത് ആദ്യമായ് അവൾ സ്കൂളിൽ  പോയ ദിവസം ആണ്  സ്കൂളിന്റെ ഗേറ്റ് ഞാൻ കടക്കും വരെ കരഞ്ഞു കൊണ്ട് എന്നെ തന്നെ നോക്കിയിരുന്ന എന്റെ പൊന്നു മോളെ നിന്റെ കണ്ണുനീർ വേദന തന്നെ ആണ് പക്ഷെ ഇത് അനിവാര്യം അല്ലെ? മറ്റൊരിക്കലും നിന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല അച്ഛൻ ഒരിക്കലും അതിനു സമ്മതിച്ചിട്ടും ഇല്ല അതല്ലേ നിനക്കിഷ്ടപെട്ട ആളെ തന്നെ വിവാഹം കഴിക്കാൻ അച്ഛൻ  സമ്മതിച്ചത്. ഇതൊക്കെ ഞാൻ ആത്മഗതം പറയുകയാണ് എന്നെ സ്വയം സമാധാനിപ്പിക്കാൻ

"എന്തെ കണ്ണ് നിറഞ്ഞിരിക്കുന്നെ ?" ഭാര്യയുടെ ചോദ്യം എന്നെ ചിന്തയുടെ ലോകത്തു നിന്നും ഭൂമിയിലേക്ക് വലിച്ചിട്ടു

"ഒന്നും ഇല്ല കണ്ണൊന്നും നിറഞ്ഞില്ല " കണ്ണ് തുടച്ചു കൊണ്ട് ഞാൻ ഭാര്യയോട് പറഞ്ഞു

"സാരമില്ല അവൾ നേരത്തെ വിളിച്ചില്ല  അവൾ ഹാപ്പി അല്ലെ  അതല്ലേ നമ്മൾ ആഗ്രഹിച്ചതും " എന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അവൾ  പറഞ്ഞു. അല്ലെങ്കിലും ജീവിതത്തിൽ ഞാൻ ഇങ്ങനെ ആണ് പ്രധാനപെട്ട സന്ദർഭങ്ങളിൽ ഞാൻ തളർന്നു പോവും പക്ഷെ എന്നും എനിക്ക് ശക്തി ആയതു ഇവൾ  തന്നെ ആണ്

"ഞാൻ ഭക്ഷണം എടുത്ത് വെക്കാം നിങ്ങൾ താഴോട്ട് വാ "

"നീ പൊക്കോ ഞാൻ വരം "  ഞാൻ പറഞ്ഞു

ഒത്തിരി ദുഃഖം ഉള്ളിലുണ്ടെങ്കിലും എന്നെ സമാധാനിപ്പിക്കുകയാണ്  അടുക്കളയിലെ ഒരു കോണിലോ അല്ലെങ്കിൽ ബെഡ് റൂമിലെ അലമാരയുടെ അടുത്തോ നിന്ന് കരഞ്ഞു കാണും
ഞാൻ വീണ്ടും ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു
വര്ഷങ്ങള്ക്കു മുൻപേ അവളെ ഞാൻ കാണുമ്പോൾ അവൾ അന്ന് ഞാൻ പഠിപ്പിക്കന്ന കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി  ആണ്  പിന്നെ അവൾ എന്റെ ഭാര്യ ആയി അതൊരു പ്രണയ വിവാഹം ആയിരുന്നില്ല പക്ഷെ കല്യാണത്തിന് ശേഷം ഞങ്ങൾ പ്രണയിച്ചു രണ്ടു മൂന്ന് വര്ഷം കഴിഞ്ഞിട്ടും കുട്ടികൾ ഒന്നും അകത്തായപ്പോൾ ആളുകൾ അവളെ കുറ്റം പറയാൻ തുടങ്ങി അന്ന്  ആദ്യം ആയാണ് ബെഡ്റൂമിലെ അലമാരയുടെ ഒരു വശത്തിരുന്നു കരയുന്ന അവളെ ഞാൻ കണ്ടത്  പിന്നെ ആ അലമാരയുടെ സൈഡിൽ അവളെ കണ്ടാൽ എനിക്കറിയാമായിരുന്നു അവൾക്കു എന്തോ എന്നോട് പറയാൻ ഉണ്ട്
ഒരു നീണ്ട നിശബ്ദതയുടെ അവസാനം ഞങ്ങൾ ഡോക്ടറുടെ റൂമിൽ കയറി ഡോക്ടർ ഞങ്ങളോട് സംസാരിക്കുമ്പോൾ എന്റെ പ്രോബ്ലം കൊണ്ട് ആണ് കുട്ടികൾ ആവാത്തത് എന്ന് പറയുമ്പോൾ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു  തലേന്ന് പോയ എനിക്ക് താങ്ങായിരുന്നു അവൾ
ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന തീരുമാനം അവളുടേതായിരുന്നു ഞാൻ അത് ലോകത്തെ അറിയിച്ച ദൂതൻ മാത്രം ആയിരുന്നു
പൊന്നുവിനെ എന്റെ ജീവിതത്തിലേക്ക്  തന്നത് അവൾ ആയിരുന്നു പൊന്നുവിന്റെ അമ്മയായ് എന്റെ നല്ല പാതിയായ് എന്റെ മാതാപിതാക്കൾക്ക്  മക്കളായി നീണ്ട 25 വർഷങ്ങൾ
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു പടികളിറങ്ങി താഴെ എത്തി എനിക്കറിയ്യാം അവൾ അലമാരയുടെ അരികിൽ ഉണ്ട്  ഞാൻ ബെഡ്റൂമിലേക്ക് നടന്നു അതെ അലമാരയുടെ അടുത്തു കസേരയിൽ ഇരിക്കുകയാണ് ആ കണ്ണുകൾ നിറഞ്ഞിരുന്നു എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചിട്ടു പതിയെ പറഞ്ഞു "അവൾ മറ്റന്നാൾ ഇങ്ങോട്ടു വരുന്നുണ്ട് ഇപ്പൊ വിളിച്ചിരുന്നു പിന്നെ എന്തിനാ സങ്കടം " വാക്കുകൾ മുറിഞ്ഞു പോയിരുന്നു എങ്കിലും എനിക്കറിയ്യമായിരുന്നു അവളുടെ ദുഃഖങ്ങളെ
അവളെയും ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു
അവർ വെറും പെണ്ണല്ല  അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്താവുമായിരുന്നു? എന്റെ ജീവിതത്തെ വരച്ച എന്റെ ഭാര്യയും എന്റെ നെഞ്ചിൽ കളിച്ചു വളർന്ന എന്റെ പൊന്നുവും 

ഒരു പിണക്കവും അതിന്റെ ചിലവും

മൊബൈൽ നിർത്താതെ കരയുന്നു
"ആരാണാവോ ഈ നേരത്തു ഒരു കുന്നോളം പണി ഇനിയും ബാക്കി ഉണ്ട്  ഏതു കൂടി തീർത്തിട്ട് വേണം വീട്ടി പോവാൻ " പിറുപിറുത്തു കൊണ്ട് ഞാൻ മൊബൈലിലേക്ക് നോക്കി
"നിമ്മി Calling" ഭാര്യ ആണ്  ഇവൾ എന്താ എപ്പോ വിളിക്കുന്നെ
"ഹലോ"
"ഹലോ എപ്പോഴാ വരിക ഞാൻ റെഡി ആയി വെയിറ്റ് ചെയ്യുകയാ "
ആ ഡയലോഗ്  കേട്ടപ്പോൾ എന്റെ തലച്ചോറിൽ ഒരു കൊള്ളിമീൻ പാഞ്ഞു മിനിഞ്ഞാന്ന് ഞാൻ വാക്കു കൊടുത്തതാണ് ഇന്ന് സിനിമ കാണാൻ പോവാം എന്ന്  അപ്പോഴത്തെ വഴക്കവസാനിപ്പിക്കാൻ  പറഞ്ഞതാണെങ്കിലും അവൾ അത് സീരിയസ് ആയി എടുത്തിരിക്കുന്നു എന്ന് പുതിയ പിണക്കത്തിന് വഴി ആയല്ലോ ദൈവമേ
"ഹലോ കേൾക്കുന്നില്ലേ  ഏട്ടാ " ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
"അത് പിന്നെ നിമ്മി ഞാൻ ഇവിടെ ഓഫീസിൽ ആണ് വർക്ക് തീർന്നില്ല മാനേജർ എന്നെ വിടുന്നില്ല " പാവം മാനേജരെ പഴിചാരി ഞാൻ തടിതപ്പാൻ ശ്രമിച്ചു
"അപ്പൊ ഇന്ന് പോവാൻ പറ്റില്ലേ ? " ആ ചോദ്യത്തിന് ഒരു കടുപ്പം ഇല്ലേ ? എനിക്ക് സംശയം
"അത് പിന്നെ നിമ്മി നമുക് ശനിയാഴ്ച പോവാം " ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു
ഉത്തരം ഒന്നും ഇല്ലാതെ ഫോൺ കട്ടായി അപ്പോഴേ ഞാൻ തീരുമാനിച്ചു മൂന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരിക്കുന്നു പണിയൊക്കെ വേഗം തീർത്തു ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മുഴുവൻ മനസ്സിൽ അവളെ എങ്ങനെ സമദനിപ്പിക്കും എന്ന ചിന്ത ആയിരുന്നു
വണ്ടി വീടിന്റെ ഗേറ്ററിന്റെഅടുത്തു എത്തിയപ്പോഴേ ഞാൻ കണ്ടു ഉമ്മറത്ത് വീർത്ത മുഖവുമായി ഇരിക്കുന്ന ഭാര്യയെ
"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ" എന്ന് എഴുതിയ മഹാൻ അവിവിവാഹിതൻ ആയിരുന്നോ ആവോ ?
ഞാൻ ഉമ്മറത്ത് കയറി അവൾ സാദാരണ എന്റെ ബാഗ് വാങ്ങാറുള്ളതാണ് ഇന്നു വാങ്ങിയില്ല പകരം ഒരു നോട്ടവും പിന്നെ ചവിട്ടി കുലുക്കി അകത്തേക്ക്  ഒരു പോക്കും സംഭവം സീരിയസ് ആയിരിക്കുന്നു ഇന്നു ജാൻ ദുഖത്തോടെ മനസ്സിലാക്കി
ബാഗും ഷൂസും ഒക്കെ മാറ്റി ഒരു ലുങ്കി ഉടുത്തു ഞാൻ മെല്ലെ സെന്റര്  ഹാളിലെ സോഫയിൽ നിലയുറപ്പിച്ചു അടുക്കളയിൽ പാത്രങ്ങളുടെ കലപില  എന്നോടുള്ള ദേഷ്യം പാത്രങ്ങളോടാണ് തീർക്കുന്നത് ഗ്ലാസ് പാത്രങ്ങൾ ഒന്നും പൊട്ടാതിരുന്നാൽ മതി  ഞാൻ മെല്ലെ അടുക്കളയിലേക്കു ചെന്നു എന്റെ നിമ്മി അടുക്കളയിൽ പാത്രങ്ങൾ കൊണ്ട് പൂക്കളം തീർത്തിരിക്കുന്നു
ഞാൻ മെല്ലെ പിന്നിൽ ചെന്നു പച്ചക്കറി മുറിക്കുകയായിരുന്ന അവളെ പിന്നിലൂടെ ഒന്ന് വട്ടം ചേർത്ത് പിടിച്ചു വയറിനു കൈമുട്ട് കൊണ്ട് ഒരിടിയാണ് മറുപടി പിന്നെ ഒരു നീണ്ട ഡയലോഗ്   " നിങ്ങള്ക്ക് മാത്രം വലിയ തിരക്ക് ബാക്കിയുള്ളവർ ഒക്കെ നേരത്തെ വീട്ടിൽ വരുന്നു  നിങ്ങൾ മാത്രം എന്നും ഇങ്ങനെ"
ഒരു കരച്ചിലിന്റെ വക്കോളം എത്തി നിൽക്കുകയാണ് അവൾ ഇനി എന്ത് പറഞ്ഞാലും ഒരു കരച്ചിൽ ഉറപ്പാണ്
"സാരമില്ല നീ ഇന്ന് ക്ഷമിക്കു ഞാൻ നാളെ മുതൽ നേരത്തെ വരാം പോരെ" അവളുടെ സങ്കടം തീർക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു എനിക്ക് നന്നായി അറിയാം നാളെയും നേരത്തെ വരാൻ ആവില്ലെന്ന്
"ഞാൻ അമ്മുവിനോടും അഞ്ജുവിനോടും ഒക്കെ പറഞ്ഞു ഇന്ന് പുറത്തു പോവുകയാണ് എന്നു ഒരു സിനിമ പിന്നെ ഡിന്നർ  ഞാൻ അവരോടു എന്ത് പറയും ?" അപ്പോഴാണ് എന്റെ പ്രിയതമയുടെ ദേശത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം മനസ്സിലായത് സിനിമ അല്ല അവരോടു പറഞ്ഞ വാക്കു ആണ് പ്രശനം
"സാരി നീ കരയല്ലേ നമുക് നാളെ വൈകുന്നേരം പോവാം "
"വേണ്ട നാളെയും നിങ്ങൾ ലേറ്റ് ആവും " പൊട്ടി പെണ്ണാങ്കിലും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു ഇനി രക്ഷ ഇല്ല
"ശരി നാളെ രാവിലെ പോവാം നാളെ ഞാൻ ലീവ് ആണ് മതിയോ?"
"ഹ്മ്മ് " ഒരു മൂളൽ മാത്രം മറുപടി  അവളെ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോഴും എന്റെ ചിന്ത നാളത്തെ ലീവിനെ പറ്റി ആയിരുന്നു ഞാൻ എന്ത് പറയും? ഒരു വീക്ക് ലീവ് കഴിഞ്ഞു ജോയിൻ ചെയ്തിട്ട് ഒരു മാസം ആയില്ല അപ്പോഴേക്കും വീണ്ടും ലീവ്  നാളത്തെ കാര്യം നാളെ എല്ലാം സാരി ആവും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞാൻ അടുക്കളയിൽ അവളെ കറി വെക്കാൻ ഹെല്പ് ചെയ്തു
പിറ്റേന്ന് രാവിലെ ഞാൻ ഉണരുമ്പോഴേ നിമ്മി ഭയങ്കര ഒരുക്കം ആണ് പുറത്തു പോവാൻ
"വേഗം കുളിച്ചു റെഡി ആവൂ നമുക് പോവണ്ടേ ?" അതുപറയുമ്പോൾ അവളുടെ മുഖത്ത്  ഒരു 1000  വാട്ട്സ്  ലൈറ്റിന്റെ പ്രകാശം
ഒടുവിൽ അന്ന് മുഴുവൻ പുറത്തു കറങ്ങി അവളുടെ ആഗ്രഹം പോലെ ഒരു സിനിമ പിന്നെ കുറച്ചു ടൈം പാർക്കിലെ ബെഞ്ചിൽ പ്രേമസല്ലാപം ഒരു ലഞ്ച്  പിന്നെ കുറച്ചു ഷോപ്പിംഗ്  കുറച്ചു എന്നു പറഞ്ഞാൽ ഒരു സാരി പിന്നെ എനിക്ക് ഒരു ഷർട്ട്  ടോട്ടൽ ബില് വന്നപ്പോൾ രാവിലത്തെ 1000 വാട്ട്സിന്റെ കരണ്ടു അടിച്ചത് എനിക്കാണ്.  ഒരു സിനിമ പിന്നെ ഡിന്നർ അതിൽ തീർക്കേണ്ട കാര്യം എപ്പോൾ തന്നെ അതിന്റെ മൂന്ന് ഇരട്ടി ആയി
"പിന്നെ പോവുമ്പോ ഫുഡ് പാർസൽ വാങ്ങിക്കാം എനിക് വയ്യ ഇന്നിനി കുക്ക് ചെയ്യാൻ " അപ്പൊ അതും ഹാപ്പി
വീട്ടിൽ ചെന്നു കയറിയപ്പോ തന്നെ അവൾ എനിക്ക് ഒരു ചായ തന്നു പിന്നെ സോഫയിൽ അവളുടെ മടിയിൽ തലവച്ചു കിടക്കുമ്പോ ഞാൻ ആലോചിക്കുകയായിരുന്നു "എന്തൊക്കെ പറഞ്ഞാലും ഈ പൊട്ടി പെണ്ണിനെ എനിക്കിഷ്ട്ടം ആണ് "

Tuesday, June 20, 2017

ഒരു ഇൻജക്ഷൻ

നിർത്താതെയുള്ള അലാറത്തിന്റെ നിലവിളി കേട്ടാണ്  ഞാൻ ഉണർന്നത് . എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വച്ചപ്പോൾ ഒരു വല്ലാത്ത സുഖം . ഞൻ ബെഡിലേക്കു നോക്കി, ആമി ഇപ്പോഴും നല്ല ഉറക്കം ആണ്  പാവം ഇന്നലെ മുഴുവൻ പനിച്ചു കിടപ്പായിരുന്നു . ഞാൻ ഓഫീസിൽ പോവാൻ റെഡി ആവുമ്പോൾ ആണ് ഇന്നലെ അവൾ എണീറ്റത്  നല്ല പണി ഉണ്ടായിട്ടും ഡോക്ടറെ കാണാൻ പോവാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ കിടന്നു ഇന്ന് എന്തായാലും ഡോക്ടറെ കാണാൻ പോവണം . പാതിയും പുതപ്പിനു പുറത്തായിരുന്നു അവളെ ഞാൻ പുതപ്പു കൊണ്ട് മൂടി അടുക്കളയിലേക്കു നടന്നു ദൈവമേ ഏതു എന്ത് എന്താണ്  അടുക്കള മുഴുവൻ വൃത്തികേടായി കിടക്കുന്നു ഒരു ദിവസം അവൾക്കു സുഖം ഇല്ലാതായാൽ ഈ വീടിന്റെ രൂപം തന്നെ മാറി പോവും
ഞാൻ ഗ്യാസ് കത്തിച്ചു ചായ വെക്കാൻ വെള്ളം വച്ചു .വെള്ളം തിളക്കാൻ കാത്തുനിന്നപ്പോഴും ഞാൻ ആലോചിച്ചത്  ആമിയെ പാട്ടി തന്നെ ആണ്  ഒരു വര്ഷം മുൻപേ എന്റെ കൂടെ ഈ വീട്ടിലേക്കു കയറി വന്നവൾ അന്ന് മുതൽ എന്ന് വരെ ഒരു കാര്യത്തിനും അവൾ എന്നോട്  ആവിശ്യപെട്ടിട്ടില്ല രാവിലെ ഞാൻ ഓഫീസിൽ പോവുന്നതിനു മുൻപേ എനിക്ക്  ബ്രേക്ഫാസ്റ്റും പിന്നെ ലാഞ്ചബോക്സിൽ ലഞ്ചും പാർസൽ ചെയ്തു തരും ഒരു ദിവസം പോലും അവൾ ആ പതിവ് മുടക്കിയിട്ടില്ല ,എനിക്ക് ഒരു ദിവസം ധരിക്കേണ്ട ഡ്രസ്സ് എടുത്ത് ടേബിളിൽ വച്ചു എന്നെ കുളിക്കാൻ ബാത്റൂമിൽ തള്ളികയറ്റി വിടും ,ഒരു അമ്മയെ പോലെ ശാസിച്ചു എന്നെ കൊണ്ട്  ബ്രെക്ഫാസ്റ് കഴിപ്പിക്കും പിന്നെ എല്ലാം കഴിഞ്ഞു ഞാൻ ഞാൻ പോവാൻ ഇറങ്ങുമ്പോൾ ഒരു പതിവ്  ചെക്കിങ് ഉണ്ട്  ദൂരെ മാറി നിന്ന് എന്നെ മുഴുവൻ ഒന്ന് നോക്കും പിന്നെ അടുത്ത് വന്നിട്ട് പറയും
"കൊള്ളാം സുന്ദരൻ ആയിട്ടുണ്ട് "
പതിവ് ഉമ്മയും തന്നു എന്നെ യാത്രയ്ക്കും അവൾ ആളൊരു സംഭവം തന്നെ ഒരു ചായ വെക്കാൻ പോലും എനിക്ക്  വിഷമം ആണ്  അങ്ങനെയൊക്കെ ആലോചിച്ചു ആലോചിച്ചു ചായ റെഡി  അത് രണ്ടു കപ്പിൽ പകർന്നു അതും കൊണ്ട് ഞാൻ ബെഡ് റൂമിലേക്ക് ചെന്നു ആമി ഇപ്പോഴും നല്ല ഉറക്കം ആണ്  അവളുടെ മുടി മുഖത്തേക്ക്  വീണു കിടക്കുന്നു ഞാൻ അടുത്തു ചെന്നു ബെഡിൽ ഇരുന്നു രണ്ടു കപ്പും ടേബിളിൽ വച്ചിട്ട്  അവളെ വിളിച്ചു അവൾ ഉണർന്നു പാവം വാടിത്തളർന്നിരിക്കുന്നു അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ഞാൻ ചായ കപ്പ്  അവൾക്കു കൊടുത്തു  കപിൽ നിന്നും കുറച്ചു ചായ കുടിച്ചിട്ട് അവൾ ഒന്ന് മന്ദഹസിച്ചു
"വേഗം റെഡി അയവു ഡോക്ടറെ കാണണം " ഞാൻ പറഞ്ഞു
"വേണ്ട വേണ്ട ഇന്ന് കൂടി നോക്കിയിട്ടു നാളെ പോവാം "
"അതൊന്നും പറ്റില്ല രാത്രി നിനക്ക് നന്നായി പനിച്ചു എപ്പോ തന്നെ പോവാം  ഞാൻ ഇന്ന്  ലീവ്  ആണ് "
"വേണ്ട നമുക്ക് നോക്കിയിട്ടു വൈകീട്ട് പോവാം "
"അതൊന്നും പറഞ്ഞാൽ പറ്റില്ല നീ റെഡി അയവു "
ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷം പാതിമനസ്സോടെ ആണെങ്കിലും അവൾ എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ റെഡി ആയി
ഡോക്ടറുടെ  കണ്ടു മരുന്നുകൾ ഒക്കെ വാങ്ങി കഴിഞ്ഞപ്പോൾ ആണ്  നേഴ്സ്  പറഞ്ഞത്  ഒരു ഇൻജക്ഷന് ഉണ്ട്  ഇവിടെ കയറി ഇരിക്കൂ
അവളുടെ മുഖം അക്കെ വാടി അവൾ ദയനീയം ആയി എന്നെ നോക്കി  അപ്പോഴാണ് ഡോക്ടറെ കാണാൻ അവൾ വരാത്തതിന്റെ പിന്നിലെ രഹസ്യം എന്റെ കയ്യിൽ മുറുകെ പിടിച്ചു പിന്നെ എന്റെ ചെവിയിൽ പറഞ്ഞു  "ഇൻജക്ഷന് എനിക്ക് വേണ്ട പേടിയാണ് പ്ളീസ് "
അപ്പോഴേക്കും നേഴ്സ് ഇൻജക്ഷനും ആയി എത്തിയിരുന്നു എല്ലാം എന്റെ കയ്യിൽ നിന്നും പോയി ഇനി ഒന്നും പറയാൻ പറ്റില്ല ഒരു നിമിഷം കൊണ്ട് ഞാൻ യൂദാസ് ആയി മാറി അവളെ കസേരയിൽ പിടിച്ചിരുത്തി അവൾ എന്നെ മുഖത്ത് തന്നെ നോക്കി ഞാനൊന്നും മിണ്ടിയില്ല നേഴ്സ് ഇൻജക്ഷൻ എടുത്തു
ഞാൻ അവളോട് പറഞ്ഞു  "വാ പോവാം "
"എന്തിനാ ഒന്ന് മാത്രം ആക്കിയേ ഒരു അഞ്ചാറു ഇൻജക്ഷൻ കൂടി താരം പറ " പാവം പേടിച്ചിരിക്കുന്നു ഞാൻ ഒന്നും മിണ്ടിയില്ല
ആ ദിവസം മുഴുവൻ മുഖം വീർപ്പിച്ചു എന്നോടൊന്നും മിണ്ടാതെ നടന്നു അവസാനം വൈകുന്നേരം ഞാൻ കൈ പിടിച്ചു നോക്കി കൊണ്ട് ചോദിച്ചു  "ഇപ്പോഴും വേദന ഉണ്ടോ? "
ആ മുഖത്തെ ഭാവം മാറി പിന്നെയും പാവം പെണ്ണായി  "ഇല്ല ഇപ്പൊ വേദന ഇല്ല എന്നാലും നിങ്ങൾ "
ഒരു കള്ളച്ചിരിയോടെ ഞാൻ അവളെ നോക്കി

Wednesday, June 14, 2017

കാക്കയുടെ പാട്ടു


Image result for sad flowers painting

കറുപ്പ്  ദുഖത്തിന്റെയും
വെളുപ്പ്  സന്തോഷത്തിന്റെയും
നിറമാവുമ്പോൾ
കറുത്ത എന്നെ തേടി ദുഃഖങ്ങൾ മാത്രം എത്തുന്നതിൽ
എന്ത്  അസ്വാഭാവികത അല്ലെ ?

Tuesday, April 25, 2017

അച്ഛന്റെ ചങ്കിലെ പൂവിറുക്കുമ്പോൾ

Image result for married girl going out father sad



പറയാനാവാത്ത ഒരായിരം മൗനനൊമ്പരങ്ങളുടെ
അണയാത്ത നെരിപ്പോടാണ് അച്ഛൻ
സുമംഗലിയായ്  നീ പടിയിറങ്ങുമ്പോൾ
കണ്ണിൽ നിറഞ്ഞ കണ്ണുനീരാണ്
അച്ഛന്റെ സ്നേഹം
പിശുക്കന്റെ പുറത്തുകാണിക്കാത്ത നിധി 

Friday, August 12, 2016

A secret letter to my secret pain

ഇതെന്റെ ഹൃദയം നിനക്കായ് എഴുതുന്ന ചോരയിൽ കുതിർന്ന വാക്കുകളാണ്

എന്റെ ജീവിതം പരാജയങ്ങളുടെ ഘോഷയാത്ര ആയിരുന്നു
അതിലെ അവസാന പരാജയം അത് നീ
നിറങ്ങളുടെ ഉത്സവം സ്വപ്നം കണ്ടവന്
കിട്ടിയത് കരിപുരണ്ട ഓർമ്മകൾ മാത്രം

ജനൽചില്ലിനപ്പുറം പ്രണയത്തിന്റെ മഞ്ഞു പൊഴിയുന്നു എന്ന് നീ പറഞ്ഞു
ഞാൻ കണ്ടതൊക്കെ വെയിലേറ്റു വാടിവീണ പൂക്കളാണ്
തൊടിയിലെ മരത്തിൽ കുയിൽ പാടുന്നു എന്ന് നീ
ഞാൻ കേട്ടത് ആരുടെയൊക്കെയോ പരിഹാസങ്ങൾ മാത്രം

ഞാൻ വിശ്വസിച്ചു നീ എന്നെ പ്രണയിക്കുന്നു
എന്റെ നിറം നിനക്കിഷ്ടമല്ല എന്ന് ഞാൻ ഓർത്തതുപോലുമില്ല
ഞാൻ കരുതി നമ്മൾ പ്രണയസല്ലാപത്തിൽ ആണെന്ന്
ഞാൻ നിനക്കൊരു തമാശ ആണെന്ന് അറിഞ്ഞില്ല

കറുപ്പും വെളുപ്പും രണ്ടു നിറങ്ങൾ തന്നെ
പകലും രാത്രിയും പോലെ പരസ്പരം അറിയാത്തവർ
പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കരുത്
നിന്നെ ഹൃദയത്തിൽ നിറച്ചവന്റെ അപേക്ഷയാണ് 

Wednesday, April 13, 2016

Burn huanting Memories






പല്ലിയുടെ വാല് മുറിഞ്ഞു 
പുതിയത് മുളക്കുന്ന പോലെ 
വേദന പേറുന്ന മനസ്സ് 
മുറിഞ്ഞു വീണു-
വീണ്ടും വളർന്നെങ്കിൽ 

Break up







നിന്നോട് പറയാൻ ഇനി 
ഒന്നും ബാക്കിയില്ല 
വെറുതെ കേട്ട കഥ പോലെ 
നിനക്ക് എല്ലാം മറക്കമെങ്കിൽ
കണ്ടിട്ടില്ലാത്ത സ്വപ്നം പോലെ 
നിന്നെ ഞാനും മറന്നോളം 

Helpless!!!






പെരുമഴയത് കണ്ണ് തുറന്ന സൂര്യൻ
കണ്ണടച്ച് വീണ്ടും ഉറക്കമായ്
വെയിൽ കണ്ടു വെളിയിലിറങ്ങിയ
ഞാൻ പെരുവഴിയിൽ മഴയത്തും