Monday, March 31, 2014

ചിരിക്കാൻ മറന്ന വിഷകന്യകയോട്





കടലിന്റെ നീലിമയെ
നീ നിന്റെ കണ്ണിൽ ഒളിപ്പിച്ചു
ഗഗനതിന്റെ അരുണിമയെ
നീ നിന്റെ കവിളിൽ ചാലിച്ചു
പാലപൂവിന്റെ സുഗന്ധത്തെ
നീ നിന്റെ ചുരുൾ മുടിയിൽ അലിയിച്ചു
എനിക്കറിയില്ല
ഏതു അമാവാസി രാത്രിയെ ആണ് നീ
നിന്റെ ഹൃദയത്തിൽ ആവാഹിച്ചതു  എന്ന് 

ഞാൻ എന്നെ അറിയുമ്പോൾ




നിനക്ക് മുൻപും നിനക്ക് ശേഷവും
ഇവിടെ ഒരു മാറ്റവും സംഭവിക്കുന്നില്ല
സൂര്യൻ ഉദിച്ചു അസ്തമിക്കുന്നു
കാറ്റു പൂമണം തേടി അലയുന്നു
പുഴകൾ പഴയ പാട്ട് തന്നെ പാടുന്നു
ഹേ മനുഷ്യ നീ പിന്നെ എന്തിനു അഹങ്കരിക്കുന്നു
ഒരു പൂവ് വാടിവീഴുന്നതും
ഒരില പഴുത്തു വീഴുന്നതും
നിന്റെ മരണവും ഒന്ന് തന്നെയാണ്
കർമബന്ധങ്ങളുടെ വേരറ്റു
മോഹമാം ഹരിതകം മാഞ്ഞു
നാം വെറുതെ ഈ മണ്ണിൽ
അലിഞ്ഞു ഇല്ലാതെയാവുകയല്ലേ???

ദേവി നീ



മഴയെറ്റു കുളിരുന്ന മണ്ണിന് മനസിലേക്ക് 
ഒരു വിത്ത് മുളപൊട്ടി വേരിറങ്ങുന്ന പോൽ 
പുലരിയുടെ ധ്യാനമായ് ഒരു മൊട്ടു 
സൂര്യ കിരണങ്ങളെറ്റു വിരിയുന്ന പോൽ
അറിയുമോ നീ എന്നിൽ മരിക്കുമീ
നിന്നെ മാത്രം മോഹിച്ച ചന്ദ്രനെ
ഹിമബിന്ദുവിൽ വെയിൽ മഴവില്ല് വിരിയിച്ച
പുലരിയുടെ സൗരഭം നിന്നിൽ തിളങ്ങുന്നു
കടലിന്റെ നെറുകയിൽ കണ്ണീരു തൂവുന്ന
സന്ധ്യയുടെ നൊമ്പരം നിന്നിൽ ലയിക്കുന്നു

ഒരു മുത്തശ്ശി കഥ




രാമായണം വായിച്ചിട്ട് മുത്തശ്ശി പറഞ്ഞു
എന്റെ പോന്നു മോൻ ശ്രീരാമ ചന്ദ്രൻ ആവണമെന്ന്
ഇന്നു ഞാൻ ശ്രീരാമ ചന്ദ്രൻ തന്നെ ആയി
വർഷങ്ങളുടെ വനവാസം,എന്റെ പ്രവാസം
പ്രിയപെട്ടവൾക്ക് വേണ്ടിയുള്ള പോരാട്ടം
ഒടുവിൽ അവളെ സംശയത്തിന്റെ പേരില്
സത്യം അറിയാതെ ഉപേക്ഷിച്ചിരിക്കുന്നു
ഇനിയൊന്നു മാത്രം ബാക്കി
സരയുവിന്റെ ആഴങ്ങളിൽ ഒരവസാന നിദ്ര 

Tuesday, March 25, 2014

പൊതുജനം കഴുത തന്നയോ?


നേതാക്കൾ സൌകര്യ പൂർവ്വം
ഇടത്തോട്ടും വലത്തോട്ടും ചായുന്നു
ലാഭം നോക്കി ആദർശം മറക്കുന്നു
അതിനു പിന്നാലെ ഓടാനും
അവർക്ക് ജയ്‌ വിളിക്കാനും ആയിരങ്ങൾ
പൊതുജനം കഴുത തന്നയോ? 

Monday, March 24, 2014

നാളേക്ക് വേണ്ടി




നാളെയ്ക്കു വേണ്ടി
നമ്മുടെ മക്കൾക്ക്‌ വേണ്ടി
നാം പണം കരുതി വെക്കുന്നു
വീട് നിർമിച്ചു വെക്കുന്നു
ഭൂമി വാങ്ങി വെക്കുന്നു
അവർക്ക് വേണ്ടി
ഒരു പുഴ നാം കരുതി വെക്കേണ്ടേ ?
ഒരു മരം നാം നട്ടു വളർത്തി വെക്കേണ്ടേ ?
ഒന്നുമില്ലെങ്കിൽ നാഗരികതയുടെ
ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാതെ
ഒരു മുത്തശ്ശി കഥ എങ്കിലും ???

Thursday, March 20, 2014

നീയും കാറ്റും



കാറ്റു സുഗന്ധ വാഹിനി ആയിരുന്നു
പാല പൂത്ത നിലാവുള്ള രാത്രികളിൽ
കാറ്റിനു നല്ല തണുപ്പായിരുന്നു
മകര മഞ്ഞു പടരുന്ന പുലരികളിൽ
കാറ്റിന് വല്ലാത്ത കുസൃതി ഉണ്ടായിരുന്നു
നിന്റെ മുടിയിഴകളിൽ തൊടുമ്പോൾ
എന്ന് പൂക്കൾ വാടി വീണു പ്രകൃതിക്ക്
തീ പിടിക്കുന്ന ഈ വേനലിൽ
കാറ്റിന് മരണത്തിന്റെ മണമാണ്
മനം മടുപ്പിക്കുന്ന ദുർഗന്ധം ആണ്
പ്രതികാരത്തിന്റെ താപമാണ് 

Friday, March 14, 2014

Intensive care unit(A corridor between life and death)



വാക്കുകൾ പോലും നഷ്ടപ്പെട്ട് പോകുന്ന നിമിഷം
എന്നിൽ നിന്നും എന്നെ കാലം അടര്ത്തിയെടുക്കുമ്പോൾ
അവസാന പിടച്ചിലിന് മുൻപേ
അവസാന നിശ്വാസത്തിനും മുൻപേ
ഒരു ചുംബനം തരാൻ
കാറ്റിനുപോലും കടന്നുവരനാവാത്ത
ഈ മുറിയിലാണല്ലോ എനിക്കാവസാനം