Sunday, December 28, 2014

നല്ല നാളെക്കായ്‌






ഒഴുകി പടരുന്ന രക്തത്തിൽ ചവിട്ടി 
യുദ്ധകാഹളം മുഴക്കുന്നവർ 
ഒരിക്കലെങ്കിലും 
വിശപ്പു അറിഞ്ഞിരുവെങ്കിൽ 
നാളത്തെ ലോകം 
ഒരു പൂങ്കാവനം ആയേനെ


Saturday, December 27, 2014

ഒരു സ്വയം നവീകരണം

തിര നിറച്ച തോക്കുമായ് ഞാൻ
ശത്രുവിനെ കൊല്ലാനിറങ്ങി
പല മുഖങ്ങളും ഞാൻ തേടി
ചതിച്ചവർ,പരാജയപെടുതിയവർ
വഴിതെറ്റിച്ചവർ,അവസാനം
കണ്ണാടിയിലേക്ക് നിറയൊഴിച്ചു
ഞാൻ എന്റെ ശത്രുക്കളെ കൊല്ലാൻ
എന്റെ ദുരാഗ്രഹതെയും,
എന്നിലെ ചെകുത്താനെയും 

ഒരു കാലത്തിന്റെ ഓര്മയ്ക്ക്

മഴ പെയ്തു തോർന്ന ഈ സന്ധ്യയിൽ
നാം എന്തിനാണ് സഖീ ഈ വാകമരചോട്ടിൽ
മൌനത്തിന്റെ കയ്പും സഹിച്ചു
പരസ്പരം നോക്കാതിരിക്കുന്നത്

കൊഴിഞ്ഞു വീണ ഈ പൂക്കൾ പോലെ
നിശ്ചലം നമ്മുടെ പ്രണയം
ആരുടെയെങ്കിലും ഹൃദയങ്ങളിൽ
വീണ്ടും പുനർജനിക്കട്ടെ

പിന്തിരിഞ്ഞു നോക്കാതെ
നീ നടന്നകന്നു കൊള്ളുക
ഈ വാടിയ പൂക്കളെ ഒരല്പനേരം
നോക്കി ഞാനും മടങ്ങാം