Thursday, September 28, 2017

നീ, ഞാൻ, പിന്നെ എന്റെ പ്രണയം

എത്ര വലിച്ചെറിഞ്ഞിട്ടും തട്ടി മാറ്റിയിട്ടും
വീണ്ടും ഞാൻ നിന്നിലേക്ക്‌ തന്നെ എത്തുന്നു
തെളിഞ്ഞു കത്താത്ത നിലവിളക്കു പോലെ ജീവിതം
വേട്ടക്കാരന്റെ പട്ടികളെ പോലെ
എനിക്ക് നേരെ ചാടിവീഴുന്നു വിധി
ഒരു മാത്രയെങ്കിലും ഞാൻ നിന്നെ പ്രണയിച്ചോട്ടെ ?

പ്രണയം

ആരും അറിയാതെ ആരോടും പറയാതെ
ഒരു വിത്ത് രണ്ടു ഹൃദയങ്ങളിൽ വീണു
മുളപൊട്ടി വേരിറങ്ങുന്ന
അപൂർവ പ്രതിഭാസമാണ്  പ്രണയം 

Wednesday, June 21, 2017

യുവജനോൽസവവും ഒരു പ്രണയവും

"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ "  യുവജനോൽസവ വേദിയിൽ ഷിംന സ്വയം മറന്നു പാടുകയാണ്  ആ കാലത്തിന്റെ ഹരമായിരുന്ന ലളിതഗാനം . സ്വയം ലയിച്ചു പാടുകയാണെങ്കിലും ഷിംനയുടെ നോട്ടം കാണികൾക്കിടയിലിരിക്കുന്ന ശരത്തിന്റെ മുഖത്തേക്കാണ് .
2007ലെ സ്കൂൾ യുവജനോത്സവ വേദി ലളിതഗാനം പാടുന്നത്  എന്റെ സുഹൃത്  ശരത്തിന്റെ കാമുകി ഞാനും ശരത്തും നേരത്തെ തന്നെ സദ്ദസ്സിൽ ഇടം പിടിച്ചിരുന്നു  ആ പ്രണയത്തിനു ഇപ്പൊ രണ്ടു വയസ്സായി പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം സ്കൂളിലെ  രണ്ടു കുട്ടി രാഷ്ട്രീയ നേതാക്കൾ ഞാനും പിന്നെ ശരത്തും ആ വര്ഷം പുതിയതായി വന്ന ഷിംനയെ ശരത് കാണുന്നത് ആ വർഷത്തെ ആദ്യത്തെ വിദ്യാർത്ഥി സമരത്തിനിടയിലാണ്  തലയിൽ ചെഗുവേരയും കാറൽ മാർക്സും കത്തിനിന്ന ശരത് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ്  ജനാലക്കിടയിലൂടെ വന്ന ഷിംനയുടെ നോട്ടത്തിൽ ഫ്ലാറ്റ്
"എടാ എനിക്കവളോട് ഒന്നു സംസാരിക്കണം നീ ഒരു വഴി പറ " ശരത്  ക്ലാസ്സിലെ ഡെസ്കിൽ ഇരുന്നു എന്നോട് പറഞ്ഞു
ആരുമില്ലാത്ത ക്ലാസ്സിലെ ബെഞ്ചിൽ ഇരുന്നു ഞാൻ തലപുഞ്ഞാലോചിച്ചു ആ ആലോചന ഞാൻ പഠിപ്പിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ജില്ലാ കളക്ടർ ആയേനെ
"മച്ചാ ഇപ്രാവിശ്യത്തെ അംഗത്വ വിതരണം ഇനിയും തുടങ്ങിയിട്ടില്ല നമുക്കവളെ നമ്മുടെ പാർട്ടിയിൽ ചേർക്കാൻ പോവാം " ഇസ്രേൽ പലസ്തീൻ യുദ്ധത്തിന് പരിഹാരം കണ്ട പോലെ അഭിമാനത്തോടെ ഞാൻ പറഞ്ഞു
"അത് കൊള്ളാം നീ ആള് ഭയങ്കരൻ തന്നെ അന്ന് " ശരത് എന്നെ ഒന്ന് പൊക്കി
പിന്നെ ഒരുപാട് പ്ളാനുകളും ആയി ഞങ്ങൾ വീട്ടിലേക്കു മടങ്ങി
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഉച്ചയ്ക്ക്  ഞങ്ങൾ ഷിംനയെ കണ്ടു ഒരു മെമ്പർഷിപ് എടുക്കണം എന്ന് ആവശ്യപ്പെട്ടുആദ്യം ഒക്കെ വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവാം പാവം ഒരു രൂപ തന്നു മെമ്പർഷിപ് എടുത്തു സ്വർഗം കയ്യിൽ കിട്ടിയ പോലെ ശരത് , അവന്റെ മുഖം ആകെ ഒരു പ്രസന്നത ഇടക്കിടെ അവളും അവനെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു
ആ ദിവസം വൈകുന്നേരം സ്കൂളിന് വെളിയിലെ മതിൽ ഇരുന്നു വായിനോക്കുകയായിരുന്ന ഞങ്ങളെ തേടി ഷിംന വന്നു
"ചേട്ടാ എന്റെ അച്ഛൻ കോൺഗ്രെസ്സ്കാരനാ ഇത് വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും " അല്പം പേടിയോടെ അവൾ പറഞ്ഞു
എനിക്ക് ചിരി അടക്കി നിർത്താനായില്ല കാരണം അവരൊക്കെ തന്ന മെംർഷിപ്  കാശുകൊണ്ടാണ്  കുറച്ചു നേരം മുൻപേ ചിക്കനും പൊറോട്ടയും അടിച്ചത്  ഇനി എന്ത് പാർട്ടി എന്ത്  പേടി
"അതൊന്നും കുഴപ്പമില്ല ആരും ഒന്നും അറിയില്ല " ശരത് അവളോട് പറഞ്ഞു
പിന്നെ ഒന്നും പറയാതെ ഷിംന താഴോട്ട്  നോക്കി നടന്നകന്നു ശരത് അവളെ തന്നെ നോക്കി നിൽപ്പാണ്  ബസ്റ്റോപ്പിൽ എത്തി അവൾ ശരത്തിനെ തിരിഞ്ഞു നോക്കി പാവം ശരത് ഇടിവെട്ടി മണ്ടപോയ തെങ്ങു പോലെ ഒറ്റ നിൽപ്പാണ്  പ്രേമം ഒരു ബല്ലാത്ത സദനം തന്നെ കോയ !!
ആ പ്രണയം പിന്നീട് പൂത്തുലഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഇന്നിതാ ഈ യുവജനോത്സവ വേദിയിലെ പാട്ടിലെത്തി . ആ പ്രേമം പിന്നെയും മുന്നോട്ടു പോയി ഞങ്ങൾക്കൊക്കെ വോട്ടേഴ്‌സ് ഐഡി കാർഡ് കിട്ടി ,ഭരണം മാറി, ഞങ്ങളുടെ ഡിഗ്രി കഴിഞ്ഞു ഒടുവിൽ ശരത്തിനു ചെന്നൈയിൽ ജോലി കിട്ടി  ഒടുവിൽ  ആ സമയം വന്നു അവളുടെ വീട്ടിൽ എല്ലാവരും ശരത്തിനെ കല്യാണം കഴിക്കുന്നതിനു എതിർപ്പ് പ്രകടിപ്പിച്ചു  അവൾ മാത്രം ശില പോലെ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു ഒടുവിൽ അവർ ഒളിച്ചോടാൻ തീരുമാനിച്ചു
ബോബനും മോളിയും കഥയിലെ പട്ടിയെ പോലെ അവരുടെ ജീവിതത്തിലെ ഏറെക്കുറെ ഫ്രെയിമുകളിലും ഞാൻ ഉണ്ടായിരുന്നു ഇതിൽ ഞാൻ ആണ് സൂത്രധാരൻ
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ വച്ച് എന്നോട് യാത്ര പറഞ്ഞു രണ്ടു പേരും പോകുമ്പോൾ എനിക്ക് ഒരു വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു  അവൻ അവളെയും അവൾ അവനെയും ആത്മാർത്ഥമായി പ്രണയിക്കുന്നെടുത്തോളം കാലം ജീവിതം അവരെ മുന്നോട്ടേക്കു തന്നെ നയിക്കും
എന്റെ ധാരണ തെറ്റിയില്ല ഇന്ന് അവർ ചെന്നൈയിൽ സുഗമായി ജീവിക്കുന്നു അവർക്കു ഒരു മോനും ഉണ്ടായി "കണ്ണൻ എന്ന ആദിദേവ് " അതിനിടെ പലവട്ടം അവർ നാട്ടിൽ വന്നു എല്ലാവരും ഹാപ്പി
"ചായ ചായ കാപ്പി കാപ്പി " എന്ന വിളികളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്  ഞാൻ ഒരു ചെന്നൈ യാത്രയിൽ ആണ് പോകുന്നത് കമ്പനിയുടെ ചില ആവശ്യങ്ങൾക്കു വേണ്ടി ആണെങ്കിലും യാത്രയുടെ ഹൈലൈറ്  എന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു ദിവസത്തെ താമസം ആണ്  അതിനാണ് തിങ്കളാഴ്ച്ച ഉണ്ടായിരുന്ന മീറ്റിംഗിന്  ശനിയാഴ്ച രാവിലെ പോകുന്നത്
ട്രെയിൻ ചെന്നൈ എത്തി ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റഫോമിലൂടെ എം]നടക്കുമ്പോൾ നമ്മിലുണ്ട് എന്റെ കൂട്ടുകാരൻ പഴയ വിപ്ലവ കാലത്തിന്റെ ഓർമപോലെ ഒരു താടി ആ മുഖത്തുണ്ട്
"എന്താ സഖാവെ യാത്ര ഒക്കെ സുഗമായിരുന്നോ??"  അവൻ പഴയ എന്റെ സഖവ്‌ തന്നെ ഒരു മാറ്റം ഇല്ല
വീടുവരെയുള്ള യാത്ര മുഴുവൻ ഞങ്ങൾ സംസാരിച്ചു പഴയ ഓർമകളെ വീണ്ടും പൊടിതട്ടി എടുത്തു എന്തോ ഒരു വല്ലാത്ത സുഖം പഴയ സ്കൂൾ കുട്ടികൾ ആയ പോലെ
വീട്ടിലെത്തിയപ്പോൾ കണ്ണൻ സ്കൂളിൽ പോകാനുള്ള തിരക്കിൽ ആണ് ഷിംന അവനെ ഒരുക്കി വിടാനും ക്രാച് നേരത്തെ സംസാരരത്തിനു ശേഷം എനിക്ക് ഒരു ഉമ്മയും തന്നു കണ്ണൻ സ്കൂളിലേക്ക് പോയി ഞങ്ങൾ വീണ്ടും സംസാരിച്ചിരുന്നു പിന്നെ പുറത്തു പോയി വീണ്ടും ഞങ്ങൾ പഴയ കുട്ടികൾ ആയി
ആണ് രാത്രി ഫുഡ് ഒക്കെ കഴിച്ചു ഞങ്ങൾ സോഫയിൽ ഇരിക്കുകയാണ് കണ്ണൻ എന്റെ മടിയിലാണ് അവൻ നാട്ടിൽ വന്ന ഇപ്പോഴും എന്റെ കൂടെ ആണ് നമ്മൾ നല്ല കമ്പനി ആണ്
"ഷിംന ആ പഴയ പാട്ടൂണ് പാടാമോ ? ഒരിക്കൽ കൂടി ആ യുവജനോത്സവ വേദിയിൽ പോവാലോ " ഞാൻ ചോദിച്ചു
"ഏയ് അതൊന്നും സാരി ആവൂല ഒക്കെ മറന്നു പോയി " അവളുടെ സ്വതസിദ്ധമായ മറുപടി
പിന്നെ ഞങ്ങൾ എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു അവൾ പാടി തുടങ്ങി
"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ "  ഞങ്ങൾ യുവജനോത്സവ വേദിയിൽ എത്തി പക്ഷെ ഒരു വ്യത്യാസം മാത്രം അന്നില്ലാത്ത ഒരാൾ ഇന്ന് കൂടെ ഉണ്ട് കണ്ണൻ 

രാവിലെ കൃത്യം 8 .30

കൂട്ടുകാരന്റെ ഭാര്യ പ്രസവിച്ച വിവരം നവീൻ അറിഞ്ഞത് ബാംഗ്ലൂർ-കണ്ണൂർ യാത്രക്കിടയിലാണ് . നാട്ടിൽ എത്തി ആദ്യം നവീൻ പോയത്  ആശുപത്രിയിലേക്കാണ്  നവീനിനെയും കാത്തു കൂട്ടുകാരൻ ആശുപത്രിയുടെ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു
"കൊച്ചു കള്ളാ അച്ഛൻ ആയി അല്ലെ?" നവീൻ കുസൃതിയോടെ കൂട്ടുകാരനോട് ചോദിച്ചു
"ഇന്നലെ നൈറ്റ് ആയിരുന്നു പെണ്കുഞ്ഞാണ്  രണ്ടു പേരും സുഖമായിരിക്കുന്നു" ചിരിയോടെ കൂട്ടുകാരന്റെ പറഞ്ഞു
"വാ കുഞ്ഞിനെ കാണണ്ടേ ?"
"വരുന്നെടാ നിന്റെ ജൂനിയറിനെ കാണാതെ പിന്നെ "
ആശുപത്രിയുടെ ലിഫ്റ്റിൽ അഞ്ചാമത്തെ നിലയിൽ ചെന്ന്  അവർ റൂമിലേക്ക്  നടന്നു റൂമിന്റെ വാതിൽ തുറന്നപ്പോൾ ഒരു മൂന്ന് നാല് പെൺകുട്ടികൾ അവൾക്കു ചുറ്റും ഉണ്ട്  അവളുടെ കൂട്ടുകാരികൾ ആണ്  അവർ കുഞ്ഞിനെ തന്നെ നോക്കി ഇരിപ്പാണ്
"അവളുടെ കൂടെ പഠിച്ചവർ ആണ് " അവരെ നോക്കി നവീനിനോട്  കൂട്ടുകാരൻ പറഞ്ഞു .
നവീൻ ആകെ കണ്ടത്  രണ്ടു കൺമഷി   ഇട്ട കണ്ണുകൾ മാത്രമാണ് .  പിന്നെ ഒരു പുഞ്ചിരിയും
"ഡാ മോളെ കാണണ്ടേ " ആ ചോദ്യമാണ്  നവീനിന്റെ കണ്ണുകളെ  ആ മുഖത്തു നിന്നും മറ്റൊരിടത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചത്
"അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ " കൂട്ടത്തിൽ ഒരു പെൺകുട്ടി ചോദിച്ചു
"എന്താ ഇത്ര തിരക്ക്  മെല്ലെ പോയ പോരെ "
"അല്ലെടി  പോയിട്ട് വരാം "
"ദിവ്യയെ നിനക്കും എപ്പോ പോകണോ ? കുറച്ചു കഴിഞ്ഞു പോകാം "
"കുഴപ്പം ഇല്ല ചേച്ചി ഞാൻ ഇവിടെ നിൽക്കാം "
യാത്ര പറഞ്ഞു ആ ഗ്രൂപ്പ് പോയി റൂമിൽ നവീനും കൂട്ടുകാരനും അയാളുടെ ഭാര്യയും ദിവ്യയും പിന്നെ കുഞ്ഞും മാത്രം ആയി
നവീൻ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു കുഞ്ഞിനെ എടുക്കാതെ നവവൻ കുഞ്ഞിനെ തന്നെ നോക്കി നിന്നു
"എന്താടാ എന്റെ മോളെ എടുക്കുന്നില്ലേ"
"ഇല്ലടാ എനിക്ക് പേടിയാ എനിക്കറിയില്ല എങ്ങനെയാ കുഞ്ഞുങ്ങളെ എടുക്കേണ്ടത് എന്ന് " ആ വാക്കുകൾ ആ മുറിയിൽ ചിരി പടർത്തി
നവീനും കൂട്ടുകാരനും സംസാരിച്ചിരിക്കവേ കൂട്ടുകാരന്റെ ഭാര്യ അയാളെ വിളിച്ചു
"അതെ ദിവ്യക്കു പോണം നിങ്ങൾ അവളെ ഒരു ഓട്ടോ പിടിച്ചു കയറ്റി വിടണേ"
"എന്തിനാ ഓട്ടോയിൽ കയറ്റി വിടുന്നെ നവീൻ ആ വഴിക്കല്ലേ നീ ഡ്രോപ്പ് ചെയ്യില്ലെടാ "
നവീനിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്
"അതിനെന്താടാ ഞാൻ വിടാം ,ദിവ്യക്കു എവിടെയാണ്  പോകേണ്ടത് "
"എന്നെ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തു ഇറക്കിയാൽ മതി "
"ശരി അപ്പൊ നമുക്ക് ഒരുമിച്ചു പോവാം " നവീൻ പറഞ്ഞു
തിരിച്ചറിയാനാവാത്ത ഒരു ചിരി ദിവ്യയുടെ ചുണ്ടിലും ഉണ്ടായിരുന്നു
റൂമിൽ നിന്നും ഇറങ്ങി ലിഫ്റ്റിലേക്കു നടക്കുമ്പോൾ നവീൻ ചോദിച്ചു "ദിവ്യ എന്ത് ചെയ്യുന്നു "
" എൽ  പി സ്കൂളിൽ ടീച്ചർ ആണ്  ചേട്ടൻ എന്താ ചെയ്യുന്നേ "
"എനിക്ക് ടൗണിൽ ഒരു കട ഉണ്ട്  അർച്ചന ടേസ്റ്റൈൽസ്"
"ഹ്മ്മ് ഞാൻ വന്നിട്ടുണ്ട്  "
അവർ നടന്നു കാറിന്റെ അടുത്തെത്തി കാർ സ്റ്റാർട്ട്  ചെയ്തു ആശുപത്രിയുടെ ഗേറ്റ്  കടന്നു
"എനിക്ക് ചേട്ടനെ മുൻപേ അറിയാം "
"അതെപ്പോ ??"
"അവരുടെ കല്യാണത്തിന്  ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് "
അവർ സംസാരിച്ചു കൊണ്ടിരുന്നു വണ്ടി പതിയെ മുന്നോട്ടോടിക്കൊണ്ടിരുന്നു ഒടുവിൽ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ നവീൻ കാർ നിർത്തി
"നിനക്കിറങ്ങേണ്ട സ്‌ഥലം  എത്തി "
ദിവ്യ കാറിൽ നിന്നും ഇറങ്ങി എന്നിട്ടു  നവീനിന്റെ അടുത്ത് വന്നു
"താങ്ക്യു  "
"ഇനി എപ്പോഴാ തന്നെ കാണുക " നവവൻ ഒരു ചിരിയോടെ ചോദിച്ചു
"ഇവിടെ തന്നെ ആണ് എന്റെ വീട് എന്നും രാവിലെ ഞാൻ  ആ ബസ്റ്റോപ്പിൽ ബസ് കയറാൻ വരും കൃത്യം 8 .30"
അത്രയും പറഞ്ഞു അവൾ നടന്നകന്നു  നവവൻ അവളെത്തന്നെ നോക്കി ഇരുന്നു ഒടുവിൽ ആ വഴിയുടെ പാതി നടന്നു അവൾ തിരിഞ്ഞു നോക്കി നവീൻ മനസ്സിൽ ഉറപ്പിച്ച നാളെ രാവിലെ കൃത്യം 8 .30

അവൾ ആരായിരുന്നു

കല്യാണ വീടിന്റെ ആരവങ്ങൾ എല്ലാം  അടങ്ങിയിരിക്കുന്നു എന്തോ വീട്  ശൂന്യമായതു പോലെ ഇന്നലെ വരെ ഇവിടെ പാറിനടന്ന എന്റെ പൊന്നു എന്ന്  ഇവിടെയില്ല ഏതാനും മണിക്കൂറുകൾക്കു മുൻപ് സുമംഗലിയായ്  ഈ പാടി ഇറങ്ങിയിരിക്കുന്നു വണ്ടിയിൽ കയറും വരെ എന്റെ കൈപിടിച്ച് ഒരേ കരച്ചിൽ ആയിരുന്നു സാരമില്ല അതാണ് ജീവിതം, വര്ഷങ്ങള്ക്കു മുൻപേ ഇതുപോലെ അവളുടെ കണ്ണീരു കണ്ടത് ആദ്യമായ് അവൾ സ്കൂളിൽ  പോയ ദിവസം ആണ്  സ്കൂളിന്റെ ഗേറ്റ് ഞാൻ കടക്കും വരെ കരഞ്ഞു കൊണ്ട് എന്നെ തന്നെ നോക്കിയിരുന്ന എന്റെ പൊന്നു മോളെ നിന്റെ കണ്ണുനീർ വേദന തന്നെ ആണ് പക്ഷെ ഇത് അനിവാര്യം അല്ലെ? മറ്റൊരിക്കലും നിന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല അച്ഛൻ ഒരിക്കലും അതിനു സമ്മതിച്ചിട്ടും ഇല്ല അതല്ലേ നിനക്കിഷ്ടപെട്ട ആളെ തന്നെ വിവാഹം കഴിക്കാൻ അച്ഛൻ  സമ്മതിച്ചത്. ഇതൊക്കെ ഞാൻ ആത്മഗതം പറയുകയാണ് എന്നെ സ്വയം സമാധാനിപ്പിക്കാൻ

"എന്തെ കണ്ണ് നിറഞ്ഞിരിക്കുന്നെ ?" ഭാര്യയുടെ ചോദ്യം എന്നെ ചിന്തയുടെ ലോകത്തു നിന്നും ഭൂമിയിലേക്ക് വലിച്ചിട്ടു

"ഒന്നും ഇല്ല കണ്ണൊന്നും നിറഞ്ഞില്ല " കണ്ണ് തുടച്ചു കൊണ്ട് ഞാൻ ഭാര്യയോട് പറഞ്ഞു

"സാരമില്ല അവൾ നേരത്തെ വിളിച്ചില്ല  അവൾ ഹാപ്പി അല്ലെ  അതല്ലേ നമ്മൾ ആഗ്രഹിച്ചതും " എന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അവൾ  പറഞ്ഞു. അല്ലെങ്കിലും ജീവിതത്തിൽ ഞാൻ ഇങ്ങനെ ആണ് പ്രധാനപെട്ട സന്ദർഭങ്ങളിൽ ഞാൻ തളർന്നു പോവും പക്ഷെ എന്നും എനിക്ക് ശക്തി ആയതു ഇവൾ  തന്നെ ആണ്

"ഞാൻ ഭക്ഷണം എടുത്ത് വെക്കാം നിങ്ങൾ താഴോട്ട് വാ "

"നീ പൊക്കോ ഞാൻ വരം "  ഞാൻ പറഞ്ഞു

ഒത്തിരി ദുഃഖം ഉള്ളിലുണ്ടെങ്കിലും എന്നെ സമാധാനിപ്പിക്കുകയാണ്  അടുക്കളയിലെ ഒരു കോണിലോ അല്ലെങ്കിൽ ബെഡ് റൂമിലെ അലമാരയുടെ അടുത്തോ നിന്ന് കരഞ്ഞു കാണും
ഞാൻ വീണ്ടും ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു
വര്ഷങ്ങള്ക്കു മുൻപേ അവളെ ഞാൻ കാണുമ്പോൾ അവൾ അന്ന് ഞാൻ പഠിപ്പിക്കന്ന കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി  ആണ്  പിന്നെ അവൾ എന്റെ ഭാര്യ ആയി അതൊരു പ്രണയ വിവാഹം ആയിരുന്നില്ല പക്ഷെ കല്യാണത്തിന് ശേഷം ഞങ്ങൾ പ്രണയിച്ചു രണ്ടു മൂന്ന് വര്ഷം കഴിഞ്ഞിട്ടും കുട്ടികൾ ഒന്നും അകത്തായപ്പോൾ ആളുകൾ അവളെ കുറ്റം പറയാൻ തുടങ്ങി അന്ന്  ആദ്യം ആയാണ് ബെഡ്റൂമിലെ അലമാരയുടെ ഒരു വശത്തിരുന്നു കരയുന്ന അവളെ ഞാൻ കണ്ടത്  പിന്നെ ആ അലമാരയുടെ സൈഡിൽ അവളെ കണ്ടാൽ എനിക്കറിയാമായിരുന്നു അവൾക്കു എന്തോ എന്നോട് പറയാൻ ഉണ്ട്
ഒരു നീണ്ട നിശബ്ദതയുടെ അവസാനം ഞങ്ങൾ ഡോക്ടറുടെ റൂമിൽ കയറി ഡോക്ടർ ഞങ്ങളോട് സംസാരിക്കുമ്പോൾ എന്റെ പ്രോബ്ലം കൊണ്ട് ആണ് കുട്ടികൾ ആവാത്തത് എന്ന് പറയുമ്പോൾ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു  തലേന്ന് പോയ എനിക്ക് താങ്ങായിരുന്നു അവൾ
ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന തീരുമാനം അവളുടേതായിരുന്നു ഞാൻ അത് ലോകത്തെ അറിയിച്ച ദൂതൻ മാത്രം ആയിരുന്നു
പൊന്നുവിനെ എന്റെ ജീവിതത്തിലേക്ക്  തന്നത് അവൾ ആയിരുന്നു പൊന്നുവിന്റെ അമ്മയായ് എന്റെ നല്ല പാതിയായ് എന്റെ മാതാപിതാക്കൾക്ക്  മക്കളായി നീണ്ട 25 വർഷങ്ങൾ
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു പടികളിറങ്ങി താഴെ എത്തി എനിക്കറിയ്യാം അവൾ അലമാരയുടെ അരികിൽ ഉണ്ട്  ഞാൻ ബെഡ്റൂമിലേക്ക് നടന്നു അതെ അലമാരയുടെ അടുത്തു കസേരയിൽ ഇരിക്കുകയാണ് ആ കണ്ണുകൾ നിറഞ്ഞിരുന്നു എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചിട്ടു പതിയെ പറഞ്ഞു "അവൾ മറ്റന്നാൾ ഇങ്ങോട്ടു വരുന്നുണ്ട് ഇപ്പൊ വിളിച്ചിരുന്നു പിന്നെ എന്തിനാ സങ്കടം " വാക്കുകൾ മുറിഞ്ഞു പോയിരുന്നു എങ്കിലും എനിക്കറിയ്യമായിരുന്നു അവളുടെ ദുഃഖങ്ങളെ
അവളെയും ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു
അവർ വെറും പെണ്ണല്ല  അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്താവുമായിരുന്നു? എന്റെ ജീവിതത്തെ വരച്ച എന്റെ ഭാര്യയും എന്റെ നെഞ്ചിൽ കളിച്ചു വളർന്ന എന്റെ പൊന്നുവും 

ഒരു പിണക്കവും അതിന്റെ ചിലവും

മൊബൈൽ നിർത്താതെ കരയുന്നു
"ആരാണാവോ ഈ നേരത്തു ഒരു കുന്നോളം പണി ഇനിയും ബാക്കി ഉണ്ട്  ഏതു കൂടി തീർത്തിട്ട് വേണം വീട്ടി പോവാൻ " പിറുപിറുത്തു കൊണ്ട് ഞാൻ മൊബൈലിലേക്ക് നോക്കി
"നിമ്മി Calling" ഭാര്യ ആണ്  ഇവൾ എന്താ എപ്പോ വിളിക്കുന്നെ
"ഹലോ"
"ഹലോ എപ്പോഴാ വരിക ഞാൻ റെഡി ആയി വെയിറ്റ് ചെയ്യുകയാ "
ആ ഡയലോഗ്  കേട്ടപ്പോൾ എന്റെ തലച്ചോറിൽ ഒരു കൊള്ളിമീൻ പാഞ്ഞു മിനിഞ്ഞാന്ന് ഞാൻ വാക്കു കൊടുത്തതാണ് ഇന്ന് സിനിമ കാണാൻ പോവാം എന്ന്  അപ്പോഴത്തെ വഴക്കവസാനിപ്പിക്കാൻ  പറഞ്ഞതാണെങ്കിലും അവൾ അത് സീരിയസ് ആയി എടുത്തിരിക്കുന്നു എന്ന് പുതിയ പിണക്കത്തിന് വഴി ആയല്ലോ ദൈവമേ
"ഹലോ കേൾക്കുന്നില്ലേ  ഏട്ടാ " ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
"അത് പിന്നെ നിമ്മി ഞാൻ ഇവിടെ ഓഫീസിൽ ആണ് വർക്ക് തീർന്നില്ല മാനേജർ എന്നെ വിടുന്നില്ല " പാവം മാനേജരെ പഴിചാരി ഞാൻ തടിതപ്പാൻ ശ്രമിച്ചു
"അപ്പൊ ഇന്ന് പോവാൻ പറ്റില്ലേ ? " ആ ചോദ്യത്തിന് ഒരു കടുപ്പം ഇല്ലേ ? എനിക്ക് സംശയം
"അത് പിന്നെ നിമ്മി നമുക് ശനിയാഴ്ച പോവാം " ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു
ഉത്തരം ഒന്നും ഇല്ലാതെ ഫോൺ കട്ടായി അപ്പോഴേ ഞാൻ തീരുമാനിച്ചു മൂന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരിക്കുന്നു പണിയൊക്കെ വേഗം തീർത്തു ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മുഴുവൻ മനസ്സിൽ അവളെ എങ്ങനെ സമദനിപ്പിക്കും എന്ന ചിന്ത ആയിരുന്നു
വണ്ടി വീടിന്റെ ഗേറ്ററിന്റെഅടുത്തു എത്തിയപ്പോഴേ ഞാൻ കണ്ടു ഉമ്മറത്ത് വീർത്ത മുഖവുമായി ഇരിക്കുന്ന ഭാര്യയെ
"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ" എന്ന് എഴുതിയ മഹാൻ അവിവിവാഹിതൻ ആയിരുന്നോ ആവോ ?
ഞാൻ ഉമ്മറത്ത് കയറി അവൾ സാദാരണ എന്റെ ബാഗ് വാങ്ങാറുള്ളതാണ് ഇന്നു വാങ്ങിയില്ല പകരം ഒരു നോട്ടവും പിന്നെ ചവിട്ടി കുലുക്കി അകത്തേക്ക്  ഒരു പോക്കും സംഭവം സീരിയസ് ആയിരിക്കുന്നു ഇന്നു ജാൻ ദുഖത്തോടെ മനസ്സിലാക്കി
ബാഗും ഷൂസും ഒക്കെ മാറ്റി ഒരു ലുങ്കി ഉടുത്തു ഞാൻ മെല്ലെ സെന്റര്  ഹാളിലെ സോഫയിൽ നിലയുറപ്പിച്ചു അടുക്കളയിൽ പാത്രങ്ങളുടെ കലപില  എന്നോടുള്ള ദേഷ്യം പാത്രങ്ങളോടാണ് തീർക്കുന്നത് ഗ്ലാസ് പാത്രങ്ങൾ ഒന്നും പൊട്ടാതിരുന്നാൽ മതി  ഞാൻ മെല്ലെ അടുക്കളയിലേക്കു ചെന്നു എന്റെ നിമ്മി അടുക്കളയിൽ പാത്രങ്ങൾ കൊണ്ട് പൂക്കളം തീർത്തിരിക്കുന്നു
ഞാൻ മെല്ലെ പിന്നിൽ ചെന്നു പച്ചക്കറി മുറിക്കുകയായിരുന്ന അവളെ പിന്നിലൂടെ ഒന്ന് വട്ടം ചേർത്ത് പിടിച്ചു വയറിനു കൈമുട്ട് കൊണ്ട് ഒരിടിയാണ് മറുപടി പിന്നെ ഒരു നീണ്ട ഡയലോഗ്   " നിങ്ങള്ക്ക് മാത്രം വലിയ തിരക്ക് ബാക്കിയുള്ളവർ ഒക്കെ നേരത്തെ വീട്ടിൽ വരുന്നു  നിങ്ങൾ മാത്രം എന്നും ഇങ്ങനെ"
ഒരു കരച്ചിലിന്റെ വക്കോളം എത്തി നിൽക്കുകയാണ് അവൾ ഇനി എന്ത് പറഞ്ഞാലും ഒരു കരച്ചിൽ ഉറപ്പാണ്
"സാരമില്ല നീ ഇന്ന് ക്ഷമിക്കു ഞാൻ നാളെ മുതൽ നേരത്തെ വരാം പോരെ" അവളുടെ സങ്കടം തീർക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു എനിക്ക് നന്നായി അറിയാം നാളെയും നേരത്തെ വരാൻ ആവില്ലെന്ന്
"ഞാൻ അമ്മുവിനോടും അഞ്ജുവിനോടും ഒക്കെ പറഞ്ഞു ഇന്ന് പുറത്തു പോവുകയാണ് എന്നു ഒരു സിനിമ പിന്നെ ഡിന്നർ  ഞാൻ അവരോടു എന്ത് പറയും ?" അപ്പോഴാണ് എന്റെ പ്രിയതമയുടെ ദേശത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം മനസ്സിലായത് സിനിമ അല്ല അവരോടു പറഞ്ഞ വാക്കു ആണ് പ്രശനം
"സാരി നീ കരയല്ലേ നമുക് നാളെ വൈകുന്നേരം പോവാം "
"വേണ്ട നാളെയും നിങ്ങൾ ലേറ്റ് ആവും " പൊട്ടി പെണ്ണാങ്കിലും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു ഇനി രക്ഷ ഇല്ല
"ശരി നാളെ രാവിലെ പോവാം നാളെ ഞാൻ ലീവ് ആണ് മതിയോ?"
"ഹ്മ്മ് " ഒരു മൂളൽ മാത്രം മറുപടി  അവളെ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോഴും എന്റെ ചിന്ത നാളത്തെ ലീവിനെ പറ്റി ആയിരുന്നു ഞാൻ എന്ത് പറയും? ഒരു വീക്ക് ലീവ് കഴിഞ്ഞു ജോയിൻ ചെയ്തിട്ട് ഒരു മാസം ആയില്ല അപ്പോഴേക്കും വീണ്ടും ലീവ്  നാളത്തെ കാര്യം നാളെ എല്ലാം സാരി ആവും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞാൻ അടുക്കളയിൽ അവളെ കറി വെക്കാൻ ഹെല്പ് ചെയ്തു
പിറ്റേന്ന് രാവിലെ ഞാൻ ഉണരുമ്പോഴേ നിമ്മി ഭയങ്കര ഒരുക്കം ആണ് പുറത്തു പോവാൻ
"വേഗം കുളിച്ചു റെഡി ആവൂ നമുക് പോവണ്ടേ ?" അതുപറയുമ്പോൾ അവളുടെ മുഖത്ത്  ഒരു 1000  വാട്ട്സ്  ലൈറ്റിന്റെ പ്രകാശം
ഒടുവിൽ അന്ന് മുഴുവൻ പുറത്തു കറങ്ങി അവളുടെ ആഗ്രഹം പോലെ ഒരു സിനിമ പിന്നെ കുറച്ചു ടൈം പാർക്കിലെ ബെഞ്ചിൽ പ്രേമസല്ലാപം ഒരു ലഞ്ച്  പിന്നെ കുറച്ചു ഷോപ്പിംഗ്  കുറച്ചു എന്നു പറഞ്ഞാൽ ഒരു സാരി പിന്നെ എനിക്ക് ഒരു ഷർട്ട്  ടോട്ടൽ ബില് വന്നപ്പോൾ രാവിലത്തെ 1000 വാട്ട്സിന്റെ കരണ്ടു അടിച്ചത് എനിക്കാണ്.  ഒരു സിനിമ പിന്നെ ഡിന്നർ അതിൽ തീർക്കേണ്ട കാര്യം എപ്പോൾ തന്നെ അതിന്റെ മൂന്ന് ഇരട്ടി ആയി
"പിന്നെ പോവുമ്പോ ഫുഡ് പാർസൽ വാങ്ങിക്കാം എനിക് വയ്യ ഇന്നിനി കുക്ക് ചെയ്യാൻ " അപ്പൊ അതും ഹാപ്പി
വീട്ടിൽ ചെന്നു കയറിയപ്പോ തന്നെ അവൾ എനിക്ക് ഒരു ചായ തന്നു പിന്നെ സോഫയിൽ അവളുടെ മടിയിൽ തലവച്ചു കിടക്കുമ്പോ ഞാൻ ആലോചിക്കുകയായിരുന്നു "എന്തൊക്കെ പറഞ്ഞാലും ഈ പൊട്ടി പെണ്ണിനെ എനിക്കിഷ്ട്ടം ആണ് "

Tuesday, June 20, 2017

ഒരു ഇൻജക്ഷൻ

നിർത്താതെയുള്ള അലാറത്തിന്റെ നിലവിളി കേട്ടാണ്  ഞാൻ ഉണർന്നത് . എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വച്ചപ്പോൾ ഒരു വല്ലാത്ത സുഖം . ഞൻ ബെഡിലേക്കു നോക്കി, ആമി ഇപ്പോഴും നല്ല ഉറക്കം ആണ്  പാവം ഇന്നലെ മുഴുവൻ പനിച്ചു കിടപ്പായിരുന്നു . ഞാൻ ഓഫീസിൽ പോവാൻ റെഡി ആവുമ്പോൾ ആണ് ഇന്നലെ അവൾ എണീറ്റത്  നല്ല പണി ഉണ്ടായിട്ടും ഡോക്ടറെ കാണാൻ പോവാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ കിടന്നു ഇന്ന് എന്തായാലും ഡോക്ടറെ കാണാൻ പോവണം . പാതിയും പുതപ്പിനു പുറത്തായിരുന്നു അവളെ ഞാൻ പുതപ്പു കൊണ്ട് മൂടി അടുക്കളയിലേക്കു നടന്നു ദൈവമേ ഏതു എന്ത് എന്താണ്  അടുക്കള മുഴുവൻ വൃത്തികേടായി കിടക്കുന്നു ഒരു ദിവസം അവൾക്കു സുഖം ഇല്ലാതായാൽ ഈ വീടിന്റെ രൂപം തന്നെ മാറി പോവും
ഞാൻ ഗ്യാസ് കത്തിച്ചു ചായ വെക്കാൻ വെള്ളം വച്ചു .വെള്ളം തിളക്കാൻ കാത്തുനിന്നപ്പോഴും ഞാൻ ആലോചിച്ചത്  ആമിയെ പാട്ടി തന്നെ ആണ്  ഒരു വര്ഷം മുൻപേ എന്റെ കൂടെ ഈ വീട്ടിലേക്കു കയറി വന്നവൾ അന്ന് മുതൽ എന്ന് വരെ ഒരു കാര്യത്തിനും അവൾ എന്നോട്  ആവിശ്യപെട്ടിട്ടില്ല രാവിലെ ഞാൻ ഓഫീസിൽ പോവുന്നതിനു മുൻപേ എനിക്ക്  ബ്രേക്ഫാസ്റ്റും പിന്നെ ലാഞ്ചബോക്സിൽ ലഞ്ചും പാർസൽ ചെയ്തു തരും ഒരു ദിവസം പോലും അവൾ ആ പതിവ് മുടക്കിയിട്ടില്ല ,എനിക്ക് ഒരു ദിവസം ധരിക്കേണ്ട ഡ്രസ്സ് എടുത്ത് ടേബിളിൽ വച്ചു എന്നെ കുളിക്കാൻ ബാത്റൂമിൽ തള്ളികയറ്റി വിടും ,ഒരു അമ്മയെ പോലെ ശാസിച്ചു എന്നെ കൊണ്ട്  ബ്രെക്ഫാസ്റ് കഴിപ്പിക്കും പിന്നെ എല്ലാം കഴിഞ്ഞു ഞാൻ ഞാൻ പോവാൻ ഇറങ്ങുമ്പോൾ ഒരു പതിവ്  ചെക്കിങ് ഉണ്ട്  ദൂരെ മാറി നിന്ന് എന്നെ മുഴുവൻ ഒന്ന് നോക്കും പിന്നെ അടുത്ത് വന്നിട്ട് പറയും
"കൊള്ളാം സുന്ദരൻ ആയിട്ടുണ്ട് "
പതിവ് ഉമ്മയും തന്നു എന്നെ യാത്രയ്ക്കും അവൾ ആളൊരു സംഭവം തന്നെ ഒരു ചായ വെക്കാൻ പോലും എനിക്ക്  വിഷമം ആണ്  അങ്ങനെയൊക്കെ ആലോചിച്ചു ആലോചിച്ചു ചായ റെഡി  അത് രണ്ടു കപ്പിൽ പകർന്നു അതും കൊണ്ട് ഞാൻ ബെഡ് റൂമിലേക്ക് ചെന്നു ആമി ഇപ്പോഴും നല്ല ഉറക്കം ആണ്  അവളുടെ മുടി മുഖത്തേക്ക്  വീണു കിടക്കുന്നു ഞാൻ അടുത്തു ചെന്നു ബെഡിൽ ഇരുന്നു രണ്ടു കപ്പും ടേബിളിൽ വച്ചിട്ട്  അവളെ വിളിച്ചു അവൾ ഉണർന്നു പാവം വാടിത്തളർന്നിരിക്കുന്നു അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ഞാൻ ചായ കപ്പ്  അവൾക്കു കൊടുത്തു  കപിൽ നിന്നും കുറച്ചു ചായ കുടിച്ചിട്ട് അവൾ ഒന്ന് മന്ദഹസിച്ചു
"വേഗം റെഡി അയവു ഡോക്ടറെ കാണണം " ഞാൻ പറഞ്ഞു
"വേണ്ട വേണ്ട ഇന്ന് കൂടി നോക്കിയിട്ടു നാളെ പോവാം "
"അതൊന്നും പറ്റില്ല രാത്രി നിനക്ക് നന്നായി പനിച്ചു എപ്പോ തന്നെ പോവാം  ഞാൻ ഇന്ന്  ലീവ്  ആണ് "
"വേണ്ട നമുക്ക് നോക്കിയിട്ടു വൈകീട്ട് പോവാം "
"അതൊന്നും പറഞ്ഞാൽ പറ്റില്ല നീ റെഡി അയവു "
ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷം പാതിമനസ്സോടെ ആണെങ്കിലും അവൾ എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ റെഡി ആയി
ഡോക്ടറുടെ  കണ്ടു മരുന്നുകൾ ഒക്കെ വാങ്ങി കഴിഞ്ഞപ്പോൾ ആണ്  നേഴ്സ്  പറഞ്ഞത്  ഒരു ഇൻജക്ഷന് ഉണ്ട്  ഇവിടെ കയറി ഇരിക്കൂ
അവളുടെ മുഖം അക്കെ വാടി അവൾ ദയനീയം ആയി എന്നെ നോക്കി  അപ്പോഴാണ് ഡോക്ടറെ കാണാൻ അവൾ വരാത്തതിന്റെ പിന്നിലെ രഹസ്യം എന്റെ കയ്യിൽ മുറുകെ പിടിച്ചു പിന്നെ എന്റെ ചെവിയിൽ പറഞ്ഞു  "ഇൻജക്ഷന് എനിക്ക് വേണ്ട പേടിയാണ് പ്ളീസ് "
അപ്പോഴേക്കും നേഴ്സ് ഇൻജക്ഷനും ആയി എത്തിയിരുന്നു എല്ലാം എന്റെ കയ്യിൽ നിന്നും പോയി ഇനി ഒന്നും പറയാൻ പറ്റില്ല ഒരു നിമിഷം കൊണ്ട് ഞാൻ യൂദാസ് ആയി മാറി അവളെ കസേരയിൽ പിടിച്ചിരുത്തി അവൾ എന്നെ മുഖത്ത് തന്നെ നോക്കി ഞാനൊന്നും മിണ്ടിയില്ല നേഴ്സ് ഇൻജക്ഷൻ എടുത്തു
ഞാൻ അവളോട് പറഞ്ഞു  "വാ പോവാം "
"എന്തിനാ ഒന്ന് മാത്രം ആക്കിയേ ഒരു അഞ്ചാറു ഇൻജക്ഷൻ കൂടി താരം പറ " പാവം പേടിച്ചിരിക്കുന്നു ഞാൻ ഒന്നും മിണ്ടിയില്ല
ആ ദിവസം മുഴുവൻ മുഖം വീർപ്പിച്ചു എന്നോടൊന്നും മിണ്ടാതെ നടന്നു അവസാനം വൈകുന്നേരം ഞാൻ കൈ പിടിച്ചു നോക്കി കൊണ്ട് ചോദിച്ചു  "ഇപ്പോഴും വേദന ഉണ്ടോ? "
ആ മുഖത്തെ ഭാവം മാറി പിന്നെയും പാവം പെണ്ണായി  "ഇല്ല ഇപ്പൊ വേദന ഇല്ല എന്നാലും നിങ്ങൾ "
ഒരു കള്ളച്ചിരിയോടെ ഞാൻ അവളെ നോക്കി

Wednesday, June 14, 2017

കാക്കയുടെ പാട്ടു


Image result for sad flowers painting

കറുപ്പ്  ദുഖത്തിന്റെയും
വെളുപ്പ്  സന്തോഷത്തിന്റെയും
നിറമാവുമ്പോൾ
കറുത്ത എന്നെ തേടി ദുഃഖങ്ങൾ മാത്രം എത്തുന്നതിൽ
എന്ത്  അസ്വാഭാവികത അല്ലെ ?

Tuesday, April 25, 2017

അച്ഛന്റെ ചങ്കിലെ പൂവിറുക്കുമ്പോൾ

Image result for married girl going out father sad



പറയാനാവാത്ത ഒരായിരം മൗനനൊമ്പരങ്ങളുടെ
അണയാത്ത നെരിപ്പോടാണ് അച്ഛൻ
സുമംഗലിയായ്  നീ പടിയിറങ്ങുമ്പോൾ
കണ്ണിൽ നിറഞ്ഞ കണ്ണുനീരാണ്
അച്ഛന്റെ സ്നേഹം
പിശുക്കന്റെ പുറത്തുകാണിക്കാത്ത നിധി