Wednesday, December 25, 2013

നിന്റെ പ്രണയത്തിന്റെ ലഹരി

charm, couple, destination, friend, girl, happiness


ഇത്ര നാളും അനുഭവിക്കതൊരു
സ്വപ്നമാണെനിക്കിന്നന്റെ ജീവിതം
അത്രമേൽ ഞാൻ മോഹിച്ചിരുന്നു
ഇത്തിരി സ്നേഹ മഴയത് നില്ക്കുവാൻ
തച്ചുടക്കട്ടെ ഞാൻ ഈ മധുപാത്രം നുകരട്ടെ
ഞാൻ നിന്റെ പ്രണയത്തിന്റെ ലഹരി
ഇനി നിന്റെ പ്രണയത്തിന്റെ ലഹരി 

Tuesday, December 24, 2013

ഞാനും പ്രണയവും




കാലം ഏറ്റുവാങ്ങിയ പ്രണയങ്ങൾ
ചരിത്രം കുറിച്ചിട്ട പ്രണയകാവ്യങ്ങൾ
അത് പോലെ ഒന്നാവാൻ ഞാൻ മോഹിച്ചു
നിന്നെ പ്രണയിച്ചു
പക്ഷെ എന്റെ പ്രണയത്തിനു സ്ഥാനം
ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരുന്നു
ഞാൻ നിശബ്ദതയുടെ ചങ്ങാതിയായി
ഓർമ്മകൾ ഉറങ്ങുന്ന ചുടലപറമ്പിലും 

Monday, December 23, 2013

എന്റെ മഴ




ചുടല പറമ്പിന്റെ കോണിൽ
തീക്കനലുകൾക്കിടയിൽ എന്നെ ഉപേക്ഷിച്ചിട്ട്
മൌനം മാത്രം ബാക്കിയാക്കി
പ്രിയപെട്ടവരെല്ലാം നടന്നകന്നപ്പോഴും
എനിക്കായ് മാത്രം വന്നവൾ
സ്നേഹത്തിന്റെ തീർത്ഥം കൊണ്ട്
കനലുകളെ അണച്ച്
പാതി കത്തി തീർന്ന എനിക്ക് കൂട്ടിരുന്നവൾ
പ്രാണനോളം ഞാൻ സ്നേഹിച്ച എന്റെ മഴ 

Wednesday, December 18, 2013

മഴ

city, hands, hope, inspiration, lost, rain

അവസാന തുള്ളി മഴയും എന്നെ തഴുകി
കടന്നു പോവുന്നത് വരെ മഴ നനയണം
എന്നായിരുന്നു എന്റെ ആഗ്രഹം
പക്ഷെ മഴ പെയ്തു പകുതിയവും മുൻപേ
ആരോ കുടയും കൊണ്ട് വന്നു
വീണ്ടും മഴ നനയാൻ മോഹിച്ചപ്പോൾ
ഞാൻ മരുഭൂമിയിൽ ആയിരുന്നു
മഴ ഒരു നഷ്ട മോഹം പോലെ പിന്നെയും
പെയ്തു കൊണ്ടേയിരിക്കുന്നു

Tuesday, December 17, 2013

An evening at seashore

Red Sunset Evening Nature Sky Sea Sun Horizon Lake Countryside Beautiful Serene Night Beauty

സന്ധ്യയുടെ ചക്രവാളത്തിൽ നിന്നും 
സൂര്യൻ കടലിലേക്ക്‌ 
കാലുതെറ്റി വീണതാവാം
ഈ സായന്തനം ഇത്ര ചുവന്നിരിക്കുന്നത്  

Thursday, December 12, 2013

Thunder storm (A tragic love story)


വാടിവീഴുന്നതിൻ മുൻപേ പൂവ്
കാറ്റിനോട് ഒരു ചുംബനം ചോദിച്ചു
വാടി പോയ ദളങ്ങളിൽ
ചുംബിക്കാനായ് പുണർന്ന കാറ്റിന്റെ കൈകളിൽ
നിന്നും പൂവ് മരണത്തിലേക്ക് പതിച്ചു
പ്രിയയുടെ നഷ്ട വേദനയിൽ
കാറ്റു അലറികരഞ്ഞു കൊണ്ട് വീശിയടിച്ചു
ഒടുവിൽ ഇരുൾ വീണു തുടങ്ങുന്ന താഴ്വാരങ്ങളിൽ
അവനും ഇല്ലാതെയായി
അതാണത്രേ നാം കാണുന്ന കൊടുങ്കാറ്റ്

Wednesday, December 11, 2013

Waves!! The mysterious story

തിരമാലകൾ നിഗൂഢമായ രഹസ്യം ആണ് 
ശാന്തമായ നീലകടലിൽ നിന്നും  
കാറ്റിന്റെ കൈകളിൽ 
കരയിലേക്ക് പാഞ്ഞു വരും 
തീരത്ത്‌ ഉപേക്ഷിച്ച ശംഖിനെയും തേടി 
ഒടുവിൽ തീരത്തെ കല്ലുകളിൽ 
തലയടിച്ചു വിലപിച്ചു കരയും 
പിന്നെ ശാന്തനായ് മടങ്ങും 
ഒരു ഭ്രാന്തനെ പോലെ 

Tuesday, December 10, 2013

A mysterious hug


ഇങ്ങനെ പ്രണയാതുരരാവൻ
ഈ ലോകത്ത് മറ്റാർക്കും ആവില്ല 
കോടമഞ്ഞിനും കാറ്റാടിക്കുമല്ലാതെ
പ്രാണന്റെ ഓരോ തുടിപ്പിലും സ്വയം 
മറന്നു ഇങ്ങനെ ആലിംഗനം ചെയ്യാനും 
വേറെ ആർക്കു പറ്റും 

ഓർമയിലെ മല്ലിപൂക്കൾ


അന്ന് എന്റെ സ്നേഹത്തെ നീ മറച്ചതു നിനക്ക് 
പ്രിയപ്പെട്ട ചുവന്ന പുസ്തകത്തിനുള്ളിൽ ആയിരുന്നു 
ഇന്നു എന്റെ പ്രണയത്തെ നീ മറയ്ക്കുന്നത് 
സീമന്ത രേഖയിൽ നീ വരച്ച സിന്ദൂരത്തിലാണ്
എന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കുന്നു  
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിരുന്നിട്ടും

A imperceptible love story



പ്രകൃതിയുടെ ചായപാത്രം മറിഞ്ഞു വീണ 
ഈ താഴ്വാരങ്ങളിൽ
തണുപ്പിന്റെ പുതപ്പു മാറ്റി 
വസന്തം പൂവിരിക്കുന്ന ഏതോ തണുത്ത പുലരികളിൽ
വിരിയാൻ തുടങ്ങുന്ന പൂമൊട്ടു 
കഴിഞ്ഞു പോയ രാത്രിയുടെ ഓർമ്മകളിൽ 
ഒരു നവ വധുവെന്നോണം 
കാറ്റിന്റെ മാറിൽ ഉറങ്ങുകയാവും 

Sunday, December 8, 2013

എന്റെ മൌനം തെറ്റായിരുന്നോ?





നിനക്കായ്‌ പൂത്ത ഈ ചെമ്പക പൂക്കളെ
നീ ഒരിക്കലും കണ്ടില്ല
നിനക്ക് പ്രിയം മുള്ള് നിറഞ്ഞ പനിനീര് പൂക്കളല്ലോ
നിന്നെ നോക്കി ചിരിച്ച തുമ്പയും മുക്കുറ്റിയും
പിഴുതെറിഞ്ഞു നീ നട്ടത് ഓർക്കിഡ് ചെടികളെ
ജീവനോളം നിന്നെ സ്നേഹിച്ച എന്നെ
അറിയാതെ നീ പോയത്
ഒരു രാത്രിക്ക് വേണ്ടി നിന്നെ മോഹിച്ചവനോപ്പം .
ഇനി നീ പറയൂ.
എന്റെ മൌനം തെറ്റായിരുന്നോ?

Thursday, December 5, 2013

എഴുതാനാവാത്ത കവിത

Woman about to write on a recycle black paper Stock Photo - 9441010


ഒരു കവിത പേനത്തുമ്പിൽ നിന്നും
മറവിയിലേക്ക് മറയുന്നു
എഴുതാൻ ഞാൻ എടുത്ത കടലാസുകളിൽ
ഒരു പിടി നഷ്ടസ്വപ്നങ്ങളുടെ
ശൂന്യത മാത്രം ബാക്കി
എന്റെ മനസ്സ് പോലെ ..

Monday, December 2, 2013

തിരയെയും കാത്തു



കടലിന്റെ ആഴങ്ങളിൽ നിന്നും
കരയുടെ മനോഹാരിത കാണാൻ
തിരയുടെ കൈകളിൽ ഏറിവന്ന 
ഒരു ശംഖു തീരത്ത് അടുത്ത
തിരയും കാത്തിരിക്കുന്നു ...
ഒരു മടക്ക യാത്രക്ക് ഞാൻ 
മരണത്തെയും കാത്തിരിക്കുന്ന പോലെ 

അപ്പൂപ്പൻതാടികൾ




ഏതോ പുൽമേടുകളിൽ പിറന്നു
പൂവായ്,കായയായ്, കാറ്റിന്റെ കൈകളിൽ
പാറിനടന്നു എവിടേയോ വീണു മുളക്കാൻ
ശ്രമിക്കുന്ന അപ്പൂപ്പൻതാടികൾ
അത് നമ്മൾ തന്നെ അല്ലെ ?
ഒരു മനോഹര തീരത്ത് പിറന്നു
വിധിയുടെ കൈകളിൽ പറന്നു
മണൽക്കാടുകളിൽ വീണു
മുളക്കാൻ ശ്രമിക്കുന്ന നാം തന്നെ ?

Sunday, December 1, 2013

The definition of martyr


 



ഓരോ രക്തസാക്ഷിയും അനശ്വരന്മാർ ആവുന്നു
ഓരോ ബലിദാനിയും അജയ്യനാവുന്നു
ഓരോ ഷഹീദിനും സ്വര്ഗം ലഭിക്കുന്നു
പക്ഷെ മാതാപിതാക്കൾക്കും പ്രിയപെട്ടവര്ക്കും
അവൻ എന്നും കണ്ണുനീർ മാത്രം
നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം മാത്രം

Friday, November 29, 2013

ബാല്യമേ ..




പകലുകളുടെ ഇടവേളകളിൽ
ഞാൻ കണ്ട പകൽ കിനാക്കൾ
എല്ലാം എന്റെ ബാല്യത്തെ
പറ്റി മാത്രമായിരുന്നു
ഓർമകളിൽ മാത്രം ജീവിക്കുന്ന
സ്വപ്നങ്ങളിൽ മാത്രം വരുന്ന
ബാല്യമേ ..
വളരെണ്ടായിരുന്നു
നിഷ്കളങ്കതയുടെ ആ ലോകത്തുനിന്നും 

കൂടും തേടി



ഇനിയും വരാനിരിക്കുന്ന പുലരികളിൽ
ഇനിയും വിരിയാനിരിക്കുന്ന പൂമൊട്ടുകളിൽ
കാലം ഉറങ്ങുമ്പോൾ
അണമുറിയാതെ പെയ്യുന്ന
സങ്കടങ്ങളുടെ ഈ മാരിമഴയിൽ
ഞാൻ തിരയുകയാണ്
എന്റെ പൂമരകൊമ്പിലെ കൂട്
ഞാൻ എന്നും മോഹിച്ച
സ്വപ്നത്തിന്റെ കൂട് 

Thursday, November 28, 2013

സാക്ഷി

നീ പറയുന്നു നിനക്ക് എന്നെ
അറിയുകയേ ഇല്ലെന്നു
നിന്റെ പ്രണയലേഖനങ്ങൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നാം എന്നും കാണാറുള്ള ഇടനാഴികൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നിന്റെ ചുംബനത്തിൽ ഞാൻ മയങ്ങിയ സന്ധ്യകൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നീ നിന്നെ എനിക്ക് തന്ന ആ രാത്രി പറയുമോ
എന്നെ അറിയില്ല എന്ന് ?
എന്തായാലും ഈ അക്ഷരങ്ങൾ പറയില്ല
ഞാനും നീയും അപരിചിതരെന്നു

അറവുകാരൻ



മരണത്തിനു ഒരു നിമിഷം
മുൻപേ കോഴി
അറവുകാരന്റെ കണ്ണിലേക്കു നോക്കി
ദയയുടെ ശേഷിക്കുന്ന കണികകളിൽ
ഒരു ജീവിതം ഉണ്ടോ എന്നറിയാൻ
പക്ഷെ അറവുകാരൻ കോഴിയുടെ
കണ്ണിലേക്കു നോക്കിയതേയില്ല
അയാളുടെ മുന്നില് വിശക്കുന്ന
മക്കളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ
മാത്രമേ ഉണ്ടായിരുന്നുള്ളൂ

Tuesday, November 26, 2013

സ്നേഹം

പ്രാണന്റെ ജലം തേടി
വേരുകൾ സഞ്ചരിക്കുമ്പോൾ
ഇലയിലെ ഹരിതകം മാഞ്ഞു
അവ പൊഴിഞ്ഞു പോവുമ്പോൾ
ചില്ലകളിലെ കൂട്ടിലെ കിളികുഞ്ഞിനു വേണ്ടി
മരം ഒരില പൊഴിക്കാതെ കാത്തുവച്ചു
സൂര്യ താപത്തിൽ നിന്നും
കിളിക്കുഞ്ഞിന് തണലേകാൻ
വരൾച്ചയുടെ വറുതിയിൽ
മരം ഉണങ്ങി വീഴുമ്പോഴും
ആ ഒരില പൊഴിഞ്ഞിരുന്നില്ല
ആ ഇലയെ ഞാൻ
സ്നേഹം എന്ന് വിളിക്കും

The Last Kiss



നിശബ്ധത നിറഞ്ഞു നില്ക്കുന്ന
താഴ്വരങ്ങളിലെ ഇരുട്ടിൽ
ശലഭചിറകുകൾ കൊഴിഞ്ഞു
പോകുന്ന സായന്തനത്തിൽ
വാടിവീഴറായ ആ പൂവിനെ
മരച്ചില്ലകൾക്കിടയിലൂടെ  കടന്നുവന്ന
സൂര്യകിരണങ്ങൾ അവസാനമായ്
സ്നേഹാർദ്രമായ് ചുംബിക്കുകയാവം

പുഴയിലെ പാഴില




ഒഴുക്കിന്റെ വേഗമറിയാൻ
പുഴയുടെ കുളിരറിയാൻ
പുഴയിൽ വീണ പാഴില
അഴിമുഖങ്ങളിലെ ചുഴികളിൽ
മരണത്തിന്റെ മാസ്മരികതയെ
പുണരുകയാവാം

കൽപടവുകളിലെ കാല്പാടുകൾ



കാലം നടന്നു മറഞ്ഞ
മനസ്സിന്റെ കൽപടവുകളിൽ
നിന്റെ കാല്പാടുകൾ ഇപ്പോഴും
ശേഷിക്കുന്നു എങ്കിൽ
അതിന്റെ അർഥം
നിനക്ക് ശേഷം ആരും
ആ പടികൾ കയറിപോയിട്ടില്ല എന്നല്ലേ?

നിശാപുഷ്പങ്ങൾ





രാത്രി വിരിയുന്ന പൂക്കൾക്ക്
എല്ലാം വെളുത്ത നിറം ആണ്
എന്തേ  ഇവയെല്ലാം വെളുത്ത
നിറത്തിൽ മാത്രം പൂക്കുന്നു?
പകലിന്റെ വിധവകൾ ആയതിനാൽ ആണോ?
അതോ രാത്രിയുടെ മാലാഖമാരയതിനാലോ?

കാത്തിരിപ്പ്‌




നിലാവിന്റെ വരവും നോക്കി
വിരിയാൻ കാത്തിരുന്ന പാവം ആമ്പലിന്
അറിയില്ലായിരുന്നു അതൊരു
അമാവാസി രാത്രി ആയിരുന്നെന്നു

Sunday, November 24, 2013

മുഖാമുഖം


മരണത്തിലേക്ക് ഒരു കുരുക്കിന്റെ ദൂരം
മാത്രം ശേഷിച്ച വേളയിൽ
ആ കയറിന്റെ തുമ്പിൽ നിന്നും
ഒരു ജീവിതം എന്നെ നോക്കി ചിരിക്കുന്നു
ആത്മഹത്യയിൽ നിന്നും
ഞാൻ ഒളിച്ചോടുന്നു
ഒരു ഭീരുവിനെ പോലെ വീണ്ടും
ജീവിതത്തെ പറ്റി ചിന്തിക്കുന്നു 

രക്ത സാക്ഷികൾ സിന്ദാബാദ്‌

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ
എരിഞ്ഞടങ്ങുന്നത് എന്നേക്കുമായ്
അവസാനിക്കുവനല്ല പകരം
നാളെ വീണ്ടും ഉദിച്ചുയരാൻ ആണ്
അവർ ആ പോർമുഖങ്ങളിൽ
രക്തസാക്ഷികൾ ആയതു അവസാനമല്ല
ഇനിയും പിറക്കാനിരിക്കുന്ന ആയിരം
പോരാട്ടങ്ങൾക്ക്‌ കരുത്തു നൽകുവാനാണ്
അപരാജിതരായി ഇവിടെ പൊരുതിയ
തലമുറ എഴുതിയ മന്ത്രം
മാനവ മോചന രണാങ്കണങ്ങളിൽ
കാറ്റായ് മാറിയ മന്ത്രം
"ഇങ്കുലാബ് സിന്ദാബാദ്‌
രക്ത സാക്ഷികൾ സിന്ദാബാദ്‌"

Thursday, November 21, 2013

ഒരു തെറ്റിന്റെ ഓർമയ്ക്ക്




ചില വാക്കുകൾ ഉണ്ട്
ഹൃദയത്തെ മുറിവേൽപ്പിക്കുന്നവ
കാലം എത്ര കഴിഞ്ഞാലും
മഴയും വെയിലും അതിജീവിക്കുന്നവ
ഒരിക്കലും മുനയുടെ മൂർച്ച പോവാത്ത
ഇപ്പോഴും മുറിവേൽപ്പിക്കുന്ന വാക്കുകൾ 

Monday, November 18, 2013

പറയാത്ത പ്രണയം




എന്റെ ഹൃദയത്തിൽ പിറന്നു
എന്റെ ഹൃദയത്തിൽ മാത്രം ജീവിച്ചു
എന്റെ ഹൃദയത്തിൽ തന്നെ മരിക്കാൻ
മാത്രമാണല്ലോ പ്രണയമേ നിനക്ക് വിധി

ഏകാകി

ഇവിടെ ഉറങ്ങട്ടെ ഞാനും എൻ ഓർമയും
ഈ മരുഭൂവിലെ കാറ്റും
ഇലകളെല്ലാം പൊഴിഞ്ഞു ഒഴിഞ്ഞു തീർന്നോരീ
ഓക്ക് മരത്തിന്റെ ചോട്ടിൽ

അറിഞ്ഞില്ല നീ നിന്നെ ഇത്രമേൽ സ്നേഹിച്ച
കളികൂടുകാരനെ തോഴി
തന്നില്ല ആരും ഇത്തിരി സ്നേഹമാം
മഞ്ഞമന്ദാരത്തിൻ പൂക്കൾ

എവിടെ നിന്നോ വന്നു ഈ മരച്ചില്ലയിൽ
കൂട് വച്ചവർ നമ്മൾ
പിരിഞ്ഞു പോകുമ്പോൾ കൂട്ടില്ലാത്തവൻ
ഏകാകിയായ് ഞാൻ എന്നും

Sunday, November 17, 2013

ജീവിക്കുവാനാണ് പേടി


മരിക്കുന്നതിനു എനിക്ക് ഭയമില്ല

ഇങ്ങനെ ജീവിക്കുവാനാണ് പേടി

അടുത്ത നിമിഷം എന്താവും എന്നറിയാതെ

ശ്വാസമടക്കി ജീവിക്കുന്നതാണ് കഷ്ടം

സ്വപ്നങ്ങളെ തേടി





ഒരുപാടു നാൾ ഞാൻ
ഈ മീനവെയിലിന്റെ ചൂടേറ്റു
ഒരിത്തിരി ചാറ്റൽ മഴനനയാൻ
ഒടുവിൽ പെയ്തപ്പോൾ
കനത്ത കർക്കിട മഴ
ഒലിച്ചുപോയി മഴയിൽ
ഞാനും എന്റെ സ്വപ്നങ്ങളും

Thursday, November 14, 2013

ദൈവമേ ..

ദൈവമേ ..
എത്ര ആരാധനാലയങ്ങളിൽ
നിന്നെ അവർ കുടിയിരുത്തുന്നു
എത്ര പ്രാർത്ഥനകളിൽ അവർ
നിന്നെ കുറിച്ച് വാചാലരാവുന്നു
നിനക്ക് വേണ്ടി കൊല്ലുന്നു
നിനക്ക് വേണ്ടി മരിക്കുന്നു
ആരും അറിയുന്നില്ല നിന്റെ
രൂപം സ്നേഹമാണെന്ന്
നിന്നിലേക്കുള്ള പാത
സമാധാനതിന്റെതാണ് എന്ന് 

Sunday, November 10, 2013

ഒരു നുറുങ്ങു സത്യം



കാലം തെറ്റി പെയ്ത മഴ
ജ്വരമായ്   പടർന്നപ്പോൾ
അത് ഡോക്ടര്മാരെ സഹായിച്ചു
മരുന്ന് കടക്കാരന് നല്ലകാലം സമ്മാനിച്ചു
പാവം കൂടില്ലാത്ത കിളിയും
പാടത്തു സ്വപ്നത്തിന്റെ വിത്തെറിഞ്ഞ
കർഷകനെയും മാത്രം ചതിച്ചു   

Wednesday, November 6, 2013

പവിഴമല്ലി പൂവ്

നീ പാരിജാതത്തെ കണ്ടിട്ടുണ്ടോ?
വെളുത്ത ഒരു കുഞ്ഞു പൂവ്
ഹൃദയത്തിൽ മാത്രം ചുവപ്പ് സൂക്ഷിക്കുന്ന,
സന്ധ്യക്ക്‌ മാത്രം വിരിയുന്ന
സുഗന്ധം പരത്തുന്ന പൂവ്
സത്യഭാമക്ക് വേണ്ടി കൃഷ്ണൻ
ദേവലോകത്ത്‌ നിന്നും കൊണ്ട് വന്ന പൂവ്
പണ്ട് അതിന്റെ നിറം ചുവപ്പായിരുന്നുവത്രേ
പിന്നെന്നോ കൃഷ്ണൻ സത്യഭാമയെ മറന്നപ്പോൾ
അതിന്റെ ചുവന്ന നിറം
ആ പൂവിന്റെ ഹൃദയത്തിൽ മാത്രം ഒതുങ്ങിപോയി
ഓരോ പവിഴമല്ലി പൂവും
സത്യഭാമയുടെ ഓർമകളാണ് 

ഒരു ക്ഷമാപണം

എന്റെ ഭാഷ മരണശയ്യയിൽ
ഒരിറ്റു കനിവിനു വേണ്ടി കേഴുമ്പോൾ
ഞാൻ അന്യഭാഷയുടെ വിരുന്നു മുറിയിൽ
വീഞ്ഞ് കുടിക്കുകയായിരുന്നു
ഒടുവിൽ മദ്യസൽക്കാരം കഴിഞ്ഞു
കാലുകൾ വേച്ചു വേച്ചു മടങ്ങിയെത്തിയപ്പോൾ
എന്റെ ഭാഷ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
ഒന്നിനും കൊള്ളാത്ത ഈ മകനെ നോക്കി
കാലമേ നീ ഒരു ശരശയ്യ തീർക്കുക
എന്റെ ശിക്ഷ നടപ്പിലാക്കാൻ
കാലമേ നീയെന്നെ തൂക്കിലേറ്റുക
അന്യഭാഷയെ സ്നേഹിച്ചതിനല്ല
എന്റെ ഭാഷയെ മറന്നതിന് 

Monday, November 4, 2013

ഇതെന്റെ മനസ്സാണ്

നിസ്സഹായതയുടെ മഞ്ഞ വെയിലിൽ
മൂടി നില്ക്കുന്ന സായന്തനം
ആളൊഴിഞ്ഞ കടൽത്തീരം
ചിതറി വീണുകിടക്കുന്ന കടലാസ് കഷ്ണങ്ങൾ
പറഞ്ഞു തീരാത്ത വാക്കുകൾ പോലെ പിന്നെയും
തീരത്തെ തേടിയെത്തുന്ന ഓർമകളാവും തിരമാലകൾ
ഇതെന്റെ മനസ്സാണ്
പ്രണയത്തിന്റെ,ഉന്മാദത്തിന്റെ,സ്വപ്നത്തിന്റെ
അലയടങ്ങിയ എന്റെ മനസ്സ്
പ്രണയത്തിന്റെ വസന്തവും കഴിഞ്ഞു
വിരഹത്തിന്റെ ശൈത്യതിലേക്ക് നടക്കുന്ന മനസ്സ്
വീണുടഞ്ഞു പോയ ദർപണം പോലെ
വിധിയുടെ ശരശയ്യയിൽ മരണത്തെ
മാത്രം മോഹിക്കുന്ന മനസ്സ് 

പുഴപോലെ.....

ഏതോ ഹിമസാനുക്കളിൽ പിറന്നു
നീരുറവയായ്,നദിയായ്,പുഴയായ് ഒഴുകി
മരണമെന്ന കടലിലേക്ക്‌
അവസാനിക്കുകയാണ് നാം
ആരുടെയൊക്കയോ സ്വപ്നങ്ങളായ്
ആരുടെയൊക്കയോ മോഹങ്ങളായ്
ആർകൊക്കയൊ ചിരിയായ്
ആർകൊക്കയൊ കണ്ണുനീരായ്
തട്ടിയും തടഞ്ഞും,
ചിരിച്ചും കരഞ്ഞും ,
ചിലമ്പിയും കലമ്പിയും
ഒഴുകി ഒഴുകി ഇല്ലതെയവുകയാണ് നാം
ഓരോ ജീവിതവും ഒരു പുഴയാണ്
മരണമെന്ന കടലിലേക്കുള്ള പ്രയാണമാണ് 

Tuesday, October 29, 2013

മഴ, പ്രണയത്തിലും ജീവിതത്തിലും

മഴയിൽ കുതിർന്ന ഒരു തണുത്ത പ്രഭാതത്തിലാണ്
ഞാൻ നിന്നെ ആദ്യമായി കണ്ടത് 
ചെമ്പകം പൂക്കുന്ന കുന്നിന്റെ നെറുകയിൽ നിന്റെ കണ്ണുകളിലെ
ആരും കാണാത്ത സാഗരം ഞാൻ കാണുമ്പോഴും
മഴ നമ്മളെ നനയ്ക്കുന്നുണ്ടായിരുന്നു
പുഴക്കടവിലെ കൈതകാട്ടിൽ ഒരു ചുംബനം നാം
പങ്കുവെക്കുമ്പൊഴും മഴ നമുക്കായ് കാവൽ നിന്നിരുന്നു
അഴിഞ്ഞ മുടിയും പാതിമാഞ്ഞ സിന്ദൂരവുമയ്
നീ എന്റെ ശയന മുറിയിൽ നിന്നിറങ്ങി പോകുമ്പോഴും
പറയാത്ത ഒരു നാണവുമയ്  മഴ നമ്മെ കാത്തുനിൽപ്പുണ്ടായിരുന്നു
കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നീ മറ്റൊരാളുടെ
കുടകീഴിൽ ദൂരേക്ക്‌ മായുമ്പോഴും പാടത്തു മഴ കരയുകയായിരുന്നു
നാളെ എന്റെ ചിത എരിയുമ്പോഴും നീ പെയ്യണം
ഓർമയുടെ ബാക്കിപത്രം പോലെ

ഒരിക്കലും പെയ്തൊഴിയാത്ത എന്റെ നൊമ്പരം പോലെ

കാക്കയായ് ഒരു ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കിൽ
അന്നെനിക്ക് കാക്കയായ് ജനിക്കണം
അഴകുള്ള രൂപമില്ലെങ്കിലും
വർണ്ണ മനോഹരമായ തൂവലുകളില്ലെങ്കിലും
മധുരമായ ശബ്ദം ഇല്ലെങ്കിലും
ഒന്നും സാരമില്ല
ചിറകറ്റു വീണുപോയാൽ
ചുറ്റും കൂടി കരയാൻ
കുറെ സുഹൃത്തുക്കള കാണുമല്ലോ?

Monday, October 28, 2013

എന്റെ മൌനത്തിന്റെ അർഥം

എന്റെ മൌനത്തിന്റെ അർഥം
ഒരിക്കലും നീ അറിഞ്ഞിരുന്നില്ല
നിനക്കായ്‌ ഞാൻ കരുതിയ മയിൽ‌പീലി പോലെ
എന്റെ മൌനം ഒരിക്കലും
നിന്നോടുള്ള ദേഷ്യം ആയിരുന്നില്ല
നിന്നെ നഷ്ടപെട്ടതിന്റെ വേദനയായിരുന്നു

നിനക്കായ്‌ കുറിക്കുമീ കവിത

എവിടെ നിന്നാദ്യമായ് കണ്ടതാണീ മുഖം
വെയിലിൽ തിളങ്ങും മഴവില്ല് പോൽ
അന്ന് ഞാൻ കണ്ട പ്രണയ സ്വപ്നത്തിലെ
നായിക ഇവളെന്നോർത്ത് പോയ്‌ ഞാൻ

ഒറ്റയ്ക്ക് രാത്രിയിൽ ഇരുട്ടിനെ നോക്കുമ്പോൾ
അറിയുന്നു ഞാൻ ഇവിടെ ഒറ്റയ്ക്കിരിപ്പാണ്
കൂട്ടിനു നീയില്ല നിന്നൊർമയുമില്ല
എഴുതി തുടങ്ങാത്ത കവിത മാത്രം

മഴ പെയ്തു രാത്രികൾ ഈറനാവുമ്പോൾ
ഞാൻ അറിയുന്നു പെയ്യ്തു
തീരുന്നതെൻ കണ്ണീരു തന്നെയെന്നു
പറയാതെ പോയ നീ അറിയാതെ പോയ
ഞാൻ നിനക്കായ്‌ കുറിക്കുമീ കവിതയാണെന്ന് 

Thursday, October 24, 2013

ഒരു പ്രവാസിയുടെ അവധിക്കാലം

മൌനത്തിന്റെ വാല്മീകം ഉടച്ചു
എനിക്ക് സ്നേഹത്തിന്റെ വെയിലിൽ കുളിക്കണം
സൂര്യരശ്മികളിൽ എന്റെ വ്യഥകൾ ഉരുകി ഇല്ലാതെയാവണം
സ്നേഹ മഴയിൽ നനഞ്ഞു വിറക്കണം
സൌഹൃദത്തിന്റെ ഓണം ഉണ്ണണം
അടുത്ത മഞ്ഞു പെയ്യും മുൻപേ
വീണ്ടും മടങ്ങണം
ഏകാന്തമൌനത്തിന്റെ വാല്മീകത്തിലേക്കു

Monday, October 21, 2013

ഒരു ആത്മഹത്യ കുറിപ്പ്

ജീവിത കളിയരങ്ങിൽ ഞാൻ കെട്ടിയാടിയ
എല്ലാ വേഷങ്ങളും മോശമായിരുന്നു
എല്ലാവരും നോക്കി ചിരിക്കുന്ന
അരങ്ങിലെ കോമാളിയായ കളിക്കാരൻ
ആരുടെയെങ്കിലും ആവശ്യങ്ങൾക്ക് മാത്രം
സ്നേഹിക്കപെടുന്ന ഒരു വെറും സുഹൃത്ത്‌
നോക്കി ചിരിച്ചവർക്കും,
കളിയാക്കി കരയിച്ചവര്ക്കും വിട
അഴിക്കുകയാണ് ഞാൻ അരങ്ങിലെ
ഈ പേരറിയാത്ത വേഷം
ആരും സ്നേഹിചിട്ടില്ലാത്ത ,
ആരെയേം മോഹിപ്പിചിട്ടിലാത്ത
ഈ പേരറിയാത്ത വേഷം
ഈ അക്ഷരങ്ങളിൽ ഞാൻ എന്നെ മറക്കുകയാണ്
നാളെയും പുലരികൾ ഉണ്ടാവും
പക്ഷെ..
നാളെയും പൂക്കൾ വിരിയും
പക്ഷെ..
ഓർമകളിൽ മാത്രം ഇനി ഞാൻ
ഒരു പരിഹാസത്തിന്റെ ഓർമയായ്‌

Thursday, October 17, 2013

മറവിയായ് മാറാതെ

ഓർമ്മകൾ എരിയുന്ന കനലായ്,കവിതയായ്
കരിപുരളുമീ എന്റെ ജീവിതപാതയിൽ
ചിറകറ്റു വീണോരെൻ പ്രണയത്തിൻ പറവകൾ
നീല വാനം നോക്കി മോഹിച്ചിരിക്കുന്നു


അന്ന് നാം പ്രണയിച്ച സായം സന്ധ്യകളിൽ
നിലാവ് പെയ്യുന്ന ഡിസംബർ രാത്രികളിൽ
അറിയുന്നുവോ നീ അകലെ ആണെങ്കിലും
പ്രണയം ഒരു നിമിഷത്തിന്റെ സുഗമായിരുന്നെങ്കിൽ
ഈ വിരഹം ഒരു ജീവിതത്തിന്റെ വേദനയാണെന്ന്

എന്നെ മറവിയായ് ദൂരത്തു നിർത്തുവാൻ
നീ പറഞ്ഞത് ഒരുപാടു വാക്കുകൾ
നിന്നെ ഓർമ്മിക്കാൻ നീ എനിക്ക് തന്ന
ഒരു വാക്ക് പിന്നെയും ബാക്കിയുണ്ട്
"ഒന്നാവുവാൻ നമുക്കായില്ല എങ്കിൽ
ഈ ജീവിതം നമുക്കൊനായ് മറന്നിടാം
അകലെ ആകാശ ഗംഗയിൽ രണ്ടു
പ്രണയ നക്ഷത്രങ്ങളായ് പുനർജനിക്കം"
ഒടുവിലിന്നിവിടെ ഈ മറവിയുടെ തീരത്ത്
പുനർജനി തേടുന്നത് ഞാൻ മാത്രം

Wednesday, October 16, 2013

എന്നരികിൽ നീ ഇരിക്കുമ്പോൾ

വിരൽ തൊടുമ്പോൾ അറിയാതെ
നീ പൂത്തുലയാറുണ്ട്
വസന്തം തഴുകിയ താഴ്വാരം പോലെ
നിന്റെ കവിളുകൾ പനിനീർ ദളങ്ങൾ  ആവാറുണ്ട്
ഞാൻ നിന്റെ മാറിൽ തല ചായ്ക്കുമ്പോൾ
മഴ പോലെ നീ പെയ്തോഴിയരുണ്ട്
ഒരു പിണക്കം നാം മറക്കുമ്പോൾ
വേനൽ പോലെ നീ എരിയാറുണ്ട്
നാം പിണങ്ങുന്ന നിമിഷങ്ങളിൽ
കാറ്റു പോലെ തെന്നി മാറി നീ ദൂരേക്ക് പോവാറുണ്ട്
എന്റെ കുസൃതികളിൽ നിന്നും നീ 
എന്നിട്ടന്തേ ഇന്നു ഒരു മഞ്ഞുകാലം പോലെ
നിർവികാരയായി ഇന്നു നീയിരിക്കുന്നു
ഒരുവാക്കും മിണ്ടാതെ?

എന്നെ ഒന്ന് നോക്കാതെ ?

Thursday, August 29, 2013

പ്രണയമേ,നിന്നോട് ഒരു ചോദ്യം






ഓർമയുടെ ശരശയ്യയിൽ
മരണവും കാത്തു കിടക്കുമ്പോൾ
വർഷങ്ങൾ നീണ്ട പ്രണയമേ,
നിന്നോട് ഒരു ചോദ്യം
"വിഷാദത്തിന്റെ ആഴങ്ങളിൽ
ഉപേക്ഷിക്കനയിരുന്നെങ്കിൽ നീ
എന്തിനെന്നെ ആ പുൽത്തകിടിയിൽ.
നിന്നും അടർത്തിയെടുത്തു"

Saturday, August 24, 2013

സ്വപ്‌നങ്ങൾ,ജീവിതം,പ്രണയം,മരണം,ഓർമ!!!




സ്വപ്‌നങ്ങൾ
 
രാത്രിയുടെ ഏതോ യാമങ്ങളിൽ
എന്നിൽ വന്നു എന്റെ മനസിനെ ഉണർത്തി
എന്റെ മോഹങ്ങളേ തഴുകിയുണർത്തി
വീണ്ടും എന്നെ ഒറ്റയ്ക്കാക്കി മറയുന്ന
എന്റെ ഏറ്റവും നല്ല സുഹൃത്ത്‌



 

ജീവിതം

സ്വപ്നങ്ങളുടെയും ,യാഥാർത്യങ്ങളുടെയും
നൂൽപാലത്തിൽ
മോഹങ്ങളുടെയും നഷ്ടങ്ങളുടെയും
കനൽകാറ്റിൽ
പ്രണയത്തിന്റെയും വിരഹത്തിന്റെയും
സന്ധ്യകളിൽ
ഒരിക്കലും നിയന്ത്രിക്കാനാവാതെ
ഒഴുകിയകലുന്ന തുഴ പോയ തോണി







പ്രണയം

കാപട്യങ്ങളുടെ കാവൽക്കാരനായി
വേദനകളുടെ ഉറവിടമായി
ചിരി പൊഴിച്ച് നിൽക്കുന്ന മരീചിക
നീ ആ മരീചിക എനിക്ക് തന്ന സഹയാത്രികയും

മരണം

ഒരു മിന്നൽ പോലെ വന്നു
പ്രാണനെയും കവർന്നു പോവുന്ന കള്ളൻ
പേടിയോടെ കാത്തിരിക്കുന്നെങ്കിലും

അവൻ മോചനത്തിന്റെ വഴികാട്ടിയാണ്

ഓർമ

ഓർമയുടെ അലകളിൽ
ഒരു പാഴിലപോലെ
മനസ് അലയുമ്പോൾ
ഞാൻ കൊതിക്കാറുണ്ട്
മറവിയുടെ ഇരുണ്ട
ആഴങ്ങളിൽ മറയാൻ