Sunday, July 29, 2012

ആരാച്ചാര്‍


അയാള്‍ ഒരു ആരാച്ചാര്‍ ആയിരുന്നു
ന്യായാധിപന്റെ വിധി നടപ്പിലാക്കുന്ന
ഒരു വെറും ദിവസ ശമ്പളക്കാരന്‍
തൂക്കുന്ന ആളിന്റെ മുഖത്തേക്ക്
അയാള്‍ ഒരിക്കലും നോക്കാറേയില്ല
നോക്കിയാല്‍ അയാള്‍ക്ക് പിന്നെ
അതൊരിക്കലു ചെയ്യാന്‍ പറ്റുമായിരുന്നില്ല
മുഖത്ത് കറുത്ത തുണി മൂടുമ്പോള്‍
അയാള്‍ ആ കറുത്ത തുണി കൊണ്ട്
തന്റെ മനസിനെയും മൂടുമായിരുന്നു
കഴുത്തില്‍ കയര്‍ മുറുകി പിടയുമ്പോള്‍
അയാളുടെ മനസ്സും പിടയാറുണ്ട്
ശവശരീരം കണ്ടു ബന്ധുക്കള്‍ കരയുമ്പോള്‍
ആയാലും ആരും കാണാതെ കരയാറുണ്ട്
ഒരിക്കല്‍ തീവ്രവാദിയായ സ്വന്തം മകനെ
വിചാരണ ചെയ്യാതെ കൊന്ന അയാള്‍
ജീവിതത്തില്‍ ആദ്യമായി കരയാതെ ഒരാളെ കൊന്നു
അയാള്‍ക്ക്‌ വേണ്ടി രാജ്യത്തിന് വേണ്ടി
ഒടുവില്‍ കൊലമരത്തിന് മുന്നില്‍
നില്‍ക്കുമ്പോളാണ് അയാള്‍ അറിഞ്ഞത്
മരണം സുഖമുള്ള മോചനം ആണ് എന്ന്

1 comment: